Webdunia - Bharat's app for daily news and videos

Install App

കെപിസിസി പട്ടിക: സമവായം വേണമെന്ന് ഹൈക്കമാൻഡ്; കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി സമ്മേളനം ചേരും

കേരളത്തിന്‍റെ നിലപാട് ധിക്കാരപരം, കെപിസിസി പട്ടിക അംഗീകരിക്കില്ല: ഹൈക്കമാന്‍ഡ്

Webdunia
ഞായര്‍, 22 ഒക്‌ടോബര്‍ 2017 (14:14 IST)
കെപിസിസി പട്ടികയില്‍ സമവായം നടത്താത്തതിന് കേരളത്തിന് ഹൈക്കമാന്റിന്റെ താക്കീത്. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നല്‍കി. പട്ടികയില്‍ സംസ്ഥാന ഘടകമെടുത്ത നിലപാട് ധിക്കാരപരമാണ്. ഈ കടുംപിടുത്തം തുടരുകയാണെങ്കില്‍ കേരളത്തെ ഒഴിവാക്കി എഐസിസി  സമ്മേളനം ചേരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. 
 
സംവരണ തത്വങ്ങൾ പാലിക്കാതെയുള്ള പട്ടിക അതേപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് സൂചന നൽകിയിരുന്നു. ഭരണഘടന 33% സംവരണമാണ് നിർദേശിക്കുന്നതെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33% വനിതകൾ വേണമെന്നാണു പാർട്ടിയുടെ നിലപാട്. പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണെന്നും ഹൈക്കമാന്റ് പറഞ്ഞു. 
 
നിലവിലെ കെപിസിസി പട്ടികയോട് രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചു. പട്ടികയില്‍ സംവരണം പാലിക്കണമെന്നും എംപിമാരുടെ നിര്‍ദേശം അംഗീകരിക്കണമെന്നും രാഹുല്‍ സംസ്ഥാന്‍ നേതൃത്വത്തോട് വ്യക്തമാക്കി. കേരളത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മുകുള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കാനും രാഹുല്‍ നിര്‍ദേശിച്ചു.
 
അതേസമയം, കെപിസിസി പട്ടികക്കെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരുന്നു. പട്ടിക തയ്യാറാക്കിയതിനുശേഷം ഒരു വനിതാ നേതാവിനെപ്പോലും സംസ്ഥാനനേതൃത്വം വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോള്‍ പറഞ്ഞു. കുറഞ്ഞത് 28 വനിതകളെയെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ആണവായുദ്ധം കാണിച്ച് വിരട്ടേണ്ടെന്ന് മോദി, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ ഡ്രോണുകളെത്തി, തകർത്ത് ഇന്ത്യ

PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍

വ്യാജ ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ മരിച്ചു

അടുത്ത ലേഖനം
Show comments