'താന്‍ ഹിന്ദുതീവ്രവാദിയായിരുന്നു, പിന്നീട് ഗോള്‍വള്‍ക്കര്‍ വഴി ഗാന്ധിയുടെ പാതയിലെത്തി': രാഹുല്‍ ഈശ്വര്‍

‘താന്‍ ഒരു ഹിന്ദുതീവ്രവാദിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല’; രാഹുല്‍ ഈശ്വര്‍

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (15:03 IST)
തന്‍ ആദ്യകാലത്ത് ഹിന്ദുതീവ്രവാദിയായിരുന്നെന്നും എന്നാല്‍ ഇന്ന് താനൊരു മിതവാദിയാണെന്നും രാഹുല്‍ ഈശ്വര്‍. ഗാന്ധിയുടെ പാതയിലേയ്ക്ക് പരിണമിച്ച ഗോള്‍വള്‍ക്കറാണ് ഈ കാര്യത്തില്‍ തന്റെ മാതൃകയെന്നും രാഹുല്‍ പറഞ്ഞു. ഇ വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശമുണ്ടായത്.
 
ഒരു ബ്രാഹ്മണ കുടുംബപശ്ചാത്തലത്തിലാണ് താന്‍ ജനിച്ചത്. സംവരണത്തിനെതിരായ വിശദീകരണം കേട്ടുവളര്‍ന്ന താന്‍ ഒരു സംവരണ വിരുദ്ധനായി മാറിയിരുന്നെന്നും രാഹുല്‍ പറയുന്നു. പിന്നീടാണ് തനിക്ക് മനസിലായത് സംവരണം എന്നത് സമൂഹത്തിന് ആവശ്യമുള്ള ഒരു സംഗതിയാണെന്നും താരം പറയുന്നു.
 
ഹാദിയ പ്രശനത്തിന്റെ രണ്ടുവശങ്ങളും ചര്‍ച്ച ചെയ്യാനാണ് താന്‍ അവരുടെ വീട്ടില്‍ പോയതെന്നും എന്നാല്‍ അത് ചിലര്‍ കേരളത്തിനെതിരായ ക്യാമ്പയിന്‍ നടത്താനാണെന്ന രീതിയില്‍ മാറ്റിയിരുന്നതായും രാഹുല്‍ ആരോപിച്ചു. ആര്‍എസ്എസ് എന്ന സംഘടനയോട് എനിക്കു ബഹുമാനമുണ്ട്. പക്ഷേ മീററ്റ് ഹിന്ദുമഹാസഭയുടേയും അഭിനവ് ഭാരതിന്റെയും ഒന്നും നിലപാടുകള്‍ രാജ്യത്തിനു ഗുണകരമല്ല. ഇവരുടെ നിലപാടുകള്‍ സൂക്ഷമതയോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments