Webdunia - Bharat's app for daily news and videos

Install App

ദുബായ് പെണ്‍വാണിഭം: അനുസരിക്കാത്തവരെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമം

ദുബായ് പെണ്‍‌വാണിഭം: അനുസരിക്കാത്തവരെ കുഴിച്ചുമൂടാന്‍ ശ്രമം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (07:33 IST)
ദുബായ് പെണ്‍വാണിഭ റാക്കറ്റിന്റെ നിര്‍ദേശങ്ങൾക്ക് വഴങ്ങാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന പൂവത്തൂര്‍ സ്വദേശിയായ യുവതിയാണ് ഈ രഹസ്യമൊഴി പൊലീസിന് നൽകിയത്.
 
വീട്ടുജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തു സംഘം തന്നെ വലയിലാക്കിയത്. തുടര്‍ന്ന് ഇവര്‍ എന്നെ പെൺവാണിഭ സംഘത്തിന് കൈമാറി. പെൺവാണിഭത്തിനാണെന്നു മനസ്സിലായതോടെ ഞാന്‍ വഴങ്ങിയില്ല. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയില്‍ അടച്ചിട്ടെങ്കിലും തയാറായില്ല. 
 
അവർ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയിയെന്നും യുവതി പറഞ്ഞു. പിന്നീട് മരണ ഭയത്താല്‍ അവരുടെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വന്നതായും യുവതി വ്യക്തമാക്കി.  
 
അതേസമയം ദുബായ് കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന പെണ്‍‌വാണിഭ സംഘത്തിലെ കണ്ണിയായ മലയാളി വീട്ടമ്മ അറസ്റ്റിലായിരുന്നു‍. പുനലൂര്‍ സ്വദേശിനി ശാന്തയാണ്‌ അറസ്റ്റിലായത്. പെ‌ണ്‍‌വാണിഭ സംഘങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്ന കേരളത്തിലെ ഏജന്റാണ് ശാന്ത. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments