Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല യുവതീപ്രവേശത്തിന്‍റെ പേരില്‍ ഞാന്‍ വലിയ പീഡനം ഏറ്റുവാങ്ങി: എ പത്‌മകുമാര്‍

ശബരിമല യുവതീപ്രവേശത്തിന്‍റെ പേരില്‍ ഞാന്‍ വലിയ പീഡനം ഏറ്റുവാങ്ങി: എ പത്‌മകുമാര്‍

കെ പ്രഭാഷ് കുമാര്‍

, വെള്ളി, 10 ജനുവരി 2020 (18:03 IST)
ശബരിമല യുവതീ പ്രവേശത്തിന്‍റെ പേരില്‍ താന്‍ വലിയ പീഡനം ഏറ്റുവാങ്ങേണ്ടിവന്നതായി തിരുവിതാം‌കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സി പി എം നേതാവുമായ എ പത്‌മകുമാര്‍. എല്ലാവരും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും തന്‍റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയില്ലായിരുന്നുവെന്നും പത്‌മകുമാര്‍ തുറന്നടിച്ചു.
 
ദേവസ്വം ബോര്‍ഡിന്‍റെ ഇപ്പോഴത്തെ നിലപാടുമാറ്റത്തില്‍ സന്തോഷമുണ്ട്.  ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും യുവതീപ്രവേശം വേണ്ടെന്നുമായിരുന്നു താന്‍ സ്വീകരിച്ച നിലപാട്. സുപ്രീംകോടതി വിധി വന്നതുമുതല്‍ തന്‍റെ നിലപാട് അതായിരുന്നു - പത്‌മകുമാര്‍ വ്യക്തമാക്കി. 
 
യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് അക്കാലത്ത് ഭക്‍തര്‍ക്ക് അനുകൂലമായ നിലപാടെടുത്തത്. പ്രതിഷ്ഠാസങ്കല്‍പ്പമനുസരിച്ച് മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ശബരിമല. അവിടത്തെ ആചാരാനുഷ്ഠാനങ്ങളും ആ രീതിയിലാണ്. അങ്ങനെയൊരു നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തി - എ പത്‌മകുമാര്‍ വിശദീകരിക്കുന്നു.
 
താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയോ വരുമാന നഷ്‌ടം ഉണ്ടാവുകയോ ചെയ്യുമായിരുന്നില്ല. ഇത്രയും കുഴപ്പങ്ങളും ഉണ്ടാകില്ലായിരുന്നു. എല്ലാം അട്ടിമറിച്ചവര്‍ ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ് - എ പത്‌മകുമാര്‍ ആരോപിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര ശ്രമിച്ചിട്ടും സർക്കാർ ജോലി കിട്ടിയില്ല, ഭർത്താവിനെ പറ്റിക്കാൻ കള്ള പൊലീസ് ആയി വിലസി നടന്നു; ഒടുവിൽ ക്ലൈമാക്സ്, യുവതി പിടിയിലായത് ഇങ്ങനെ