Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ജൂണ്‍ 2025 (10:25 IST)
കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും കപ്പല്‍ കമ്പനിയായ എംഎസ്സിയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. കപ്പല്‍ മുങ്ങിയ മേഖലാ പൂര്‍ണ്ണമായും കോസ്റ്റുകാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.
 
അതേസമയം കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ പുറത്തുവിട്ടു. പതിമൂന്ന് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും അറുപത് പോളിമര്‍ അസംസ്‌കൃത വസ്തുക്കളും ഉണ്ടായിരുന്നു. കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡ് വെള്ളത്തില്‍ കലരുമ്പോള്‍ അസറ്റിലീന്‍ വാതകം ഉണ്ടാകുന്നു. ഇത് പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യശരീരത്തിനും ഇത് ദോഷകരമാണ്. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, 640 കണ്ടെയ്നറുകളുടെ വിവരങ്ങള്‍ മാത്രമേ കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ക്യാഷ്' എന്ന് രേഖപ്പെടുത്തിയ നാല് കണ്ടെയ്‌നറുകളില്‍ കശുവണ്ടിപ്പരിപ്പ് ഉണ്ടായിരുന്നു. 46 കണ്ടെയ്‌നറുകളില്‍ തേങ്ങയും കശുവണ്ടിപ്പരിപ്പും ഉണ്ടായിരുന്നു. 39 കണ്ടെയ്‌നറുകളില്‍ തുണി നിര്‍മ്മിക്കാനുള്ള പഞ്ഞിയും 87 കണ്ടെയ്‌നറുകളില്‍ തടിയും ഉണ്ടായിരുന്നു.
 
കപ്പലിലെ കണ്ടെയ്‌നറുകളില്‍ കയറ്റി അയച്ച ചരക്കിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കപ്പല്‍ അപകടത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കടലിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള പരിഹാരം തേടി അദ്ദേഹം കോടതിയെ സമീപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും നടപ്പിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതിയെ നിയമിക്കണമെന്നും ഷിപ്പിംഗ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments