അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (18:00 IST)
കാസർകോട്: നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു വയസുള്ള കുട്ടിക്ക് 1.2 കോടി രൂപാ നഷ്ടപരിഹാരം നൽകാൻ വിധി. മുന്നാട് കുണ്ടംപാറ ഹോക്‌സിലെ അജയകുമാർ അർച്ചന ദമ്പതികളുടെ മകൻ അദ്വിതിനു (5) ആണ് കോടതി ചെലവ് ഉൾപ്പെടെ ഈ തുക നഷ്ടപരിഹാരം നൽകാൻ വിധിയായത്.

കാസർകോട് പ്രിൻസിപ്പൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് വിധി പ്രസ്താവിച്ചത്. കോടതി ചെലവായ കാൽ ലക്ഷം രൂപ ഉൾപ്പെടെയാണ് ഈ തുക. 2018 സെപ്തംബർ 24 നായിരുന്നു അപകടം ഉണ്ടായത്. പറശിനിക്കടവ് ക്ഷേത്രത്തിൽ പോയി മാതാപിതാക്കളും കുഞ്ഞും ഉൾപ്പെടെയുള്ള കുടുംബം പരിയാരം ചുടല വളവിൽ വച്ച് കാർ കുഴിയിലേക്ക് മറിഞ്ഞു.

ഇവരുടെ ബന്ധുവായ യുവാവായിരുന്നു കാർ ഓടിച്ചത്. എന്നാൽ വാഹനാപകടത്തിൽ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു. ഇതുവരെ നന്നായി നടക്കാൻ കഴിഞ്ഞിട്ടില്ല. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Assembly Election 2026: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ്

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാക്കിസ്ഥാനിലേക്ക്

'ആ കാലം ഓർമയില്ലേ?'; യുഡിഎഫിന്റെ കെടുകാര്യസ്ഥത ഭരണം ചൂണ്ടിക്കാട്ടി വീണ്ടും പിണറായി, വോട്ട് രേഖപ്പെടുത്തി

Mohanlal: ജനാധിപത്യത്തിന്റെ സൗന്ദര്യം; വോട്ട് ചെയ്യാൻ വരിനിന്ന് മോഹൻലാൽ

Kerala Assembly Election 2026 Live Updates: സംസ്ഥാനത്ത് വിധിയെഴുത്ത് തുടങ്ങി

അടുത്ത ലേഖനം
Show comments