Webdunia - Bharat's app for daily news and videos

Install App

അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (18:00 IST)
കാസർകോട്: നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു വയസുള്ള കുട്ടിക്ക് 1.2 കോടി രൂപാ നഷ്ടപരിഹാരം നൽകാൻ വിധി. മുന്നാട് കുണ്ടംപാറ ഹോക്‌സിലെ അജയകുമാർ അർച്ചന ദമ്പതികളുടെ മകൻ അദ്വിതിനു (5) ആണ് കോടതി ചെലവ് ഉൾപ്പെടെ ഈ തുക നഷ്ടപരിഹാരം നൽകാൻ വിധിയായത്.

കാസർകോട് പ്രിൻസിപ്പൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് വിധി പ്രസ്താവിച്ചത്. കോടതി ചെലവായ കാൽ ലക്ഷം രൂപ ഉൾപ്പെടെയാണ് ഈ തുക. 2018 സെപ്തംബർ 24 നായിരുന്നു അപകടം ഉണ്ടായത്. പറശിനിക്കടവ് ക്ഷേത്രത്തിൽ പോയി മാതാപിതാക്കളും കുഞ്ഞും ഉൾപ്പെടെയുള്ള കുടുംബം പരിയാരം ചുടല വളവിൽ വച്ച് കാർ കുഴിയിലേക്ക് മറിഞ്ഞു.

ഇവരുടെ ബന്ധുവായ യുവാവായിരുന്നു കാർ ഓടിച്ചത്. എന്നാൽ വാഹനാപകടത്തിൽ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു. ഇതുവരെ നന്നായി നടക്കാൻ കഴിഞ്ഞിട്ടില്ല. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments