ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി കര തൊടാനൊരുങ്ങുന്നു

Webdunia
ചൊവ്വ, 19 മെയ് 2020 (21:13 IST)
ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായാണ് ചുഴലിക്കാറ്റ് കരതൊടും. കരയ്‌ക്കെത്തുമ്പോള്‍ വലിയ നാശത്തിന് സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ചുഴലിക്കാറ്റ് മാറിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇത് ശക്തി കുറഞ്ഞ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയത്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 210-220 കിലോ മീറ്ററാണ്.
 
ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. മാരക സംഹാര ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ കാറ്റുകളാണ് സൂപ്പര്‍ സൈക്ലോണ്‍ ഗണത്തില്‍ വരുന്നത്.നാളെ തീരം തൊടുമ്പോള്‍ പശ്ചിമ ബംഗാള്‍ തീരത്ത് തിരമാലകള്‍ക്ക് നാല് മീറ്റര്‍ വരെ ഉയരം ഉണ്ടാകാമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്തമഴയും ഇടിമിന്നലും ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി തുടരും. പശ്ചിമ ബംഗാളില്‍ നാളെ തീവ്രമഴക്കും സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

പാലക്കാട് യുഡിഎഫിൽ വൻ അഴിച്ചുപണി; പട്ടാമ്പി ലീഗിന്, കോങ്ങാട് കോൺഗ്രസിന്

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; മുന്‍കൂര്‍ വിസയില്ലാതെ ഈ രണ്ട് രാജ്യങ്ങള്‍ ഇനി പ്രവേശനം അനുവദിക്കില്ല

ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്

മകരവിളക്ക് തീയതിയില്‍ സന്നിധാനത്ത് സിനിമ ചിത്രീകരണം; അന്വേഷണത്തിന് ഉത്തരവിട്ട് ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments