സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 മാര്‍ച്ച് 2025 (18:44 IST)
ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് എന്‍എച്ച്എം കേരള ഘടകത്തിന്റെ ഓഫീസിലാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ഘടകവുമായി ആശാവര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയത്. ആശാവര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. കൂടാതെ സമരം ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, സമയം അനുവദിക്കണം, സമരത്തില്‍ നിന്ന് പിന്തിരിയണം എന്നിവയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ തങ്ങള്‍ അതിനു തയ്യാറല്ലെന്ന് അറിയിച്ചതായും സമര സമിതി പറഞ്ഞു.
 
അനിശ്ചിതകാല നിരാഹാര സമരം നാളെ മുതല്‍ അതിശക്തമായി തുടരുമെന്നും സമരസമിതി വ്യക്തമാക്കി. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, വിരമിക്കല്‍ പ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തില്ലെന്നും സമിതി ആരോപിച്ചു. സമരത്തിന്റെ 38ാം ദിവസമാണ് സര്‍ക്കാര്‍ ആശാവര്‍ക്കറുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഓണറേറിയം വര്‍ധിപ്പിക്കണം എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. കൂടാതെ പെന്‍ഷന്‍ അനുവദിക്കുക, കുടിശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍

പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ

കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്

"വേദന സഹിക്കാന്‍ പഠിക്കൂ... എന്റെ ഭാര്യയെ കണ്ടില്ലേ"; ആര്‍ത്തവാവധി നിഷേധിച്ചതിന് ജോലി രാജിവെച്ച് യുവതി

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാന്‍ സാധിക്കില്ല: സുപ്രീം കോടതി

അടുത്ത ലേഖനം
Show comments