ടിക്കറ്റ് മാറ്റിയെടുത്തത് അമ്മയുടേയും അച്ഛന്റേയും നിർബന്ധപ്രകാരം; ആ യാത്ര ഗോപികയുടെ അവസാന യാത്രയായി

Webdunia
വെള്ളി, 21 ഫെബ്രുവരി 2020 (10:28 IST)
കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ഉണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ട 19 പേരിൽ ഒരാളാണ് തൃപ്പൂണിത്തുറ സ്വദേശി ഗോപിക. ബാംഗളൂരിലെ ആൾഗോ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഗോപിക വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചത്. ഇതിനായി ടിക്കറ്റും ബുക്ക് ചെയ്തു. എന്നാൽ, വീട്ടുകാരുടെ നിർബന്ധപ്രകാരം ആ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ബുധനാഴ്ചയ്ക്കുള്ള ബസിനു ബുക്ക് ചെയ്ത് യാത്ര തിരിച്ചു. ഗോപികയുടെ ആ യാത്ര പക്ഷേ മരണത്തിലേക്കായിരുന്നു. 
 
ഗോപിക ജോലി ചെയ്യുന്ന കമ്പനിയിൽ ശനിയും ഞായറും അവധിയാണ്. 2 മാസത്തിലൊരിക്കൽ ഗോപിക വീട്ടിലേക്ക് പോകാറുണ്ട്. പതിവുപോലെ വെള്ളിയാഴ്ച വൈകിട്ടത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് കമ്പനി ലീവ് അനുവദിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ബുധനാഴ്ച കയറാനും ശിവരാത്രി ആഘോഷിക്കാമെന്നും അച്ഛനും അമ്മയും പറഞ്ഞു. 
 
ഇതോടെ വ്യാഴാഴ്ച ഒരു ദിവസം ലീവ് എഴുതി നൽകി ഗോപിക ബുധനാഴ്ചയുള്ള ബസിനു ടിക്കറ്റ് ബുക്ക് ചെയ്തു. വെള്ളിയാഴ്ച ബുക്ക് ചെയ്ത ടിക്കെറ്റ് ഗോപിക കാൻസൽ ചെയ്തത് ശേഷം ആണ് ബുധനാഴ്ചത്തെ ടിക്കറ്റ് എടുത്തത്. പക്ഷേ, ഗോപികയുടെ ആ യാത്ര അവിനാശി വരെ മാത്രമേ നീണ്ടുള്ളു. കഴിഞ്ഞ ഒന്നര വർഷമായി ഗോപിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
  
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശാന്തിനഗറിൽ ഇഎസ്ഐ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഗോകുൽനാഥിന്റെയും വരദയുടെയും ഏകമകളായിരുന്നു ഗോപിക (24)യാണ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments