ബാലഭാസ്കറിന്റെ മരണം: കാറപകടസമയത്ത് സ്വർണക്കടത്തുക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡിആർഐ സ്ഥിരീകരണം

Webdunia
വെള്ളി, 29 നവം‌ബര്‍ 2019 (17:32 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവസ്ഥലത്തുണ്ടായവരിൽ ചിലർ സ്വർണകടത്തുമായി ബന്ധപ്പെട്ടവരാണെന്ന് ഡി ആർ ഐ സ്ഥിരീകരിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തി ഡി ആർ ഐ നടത്തിയ അന്വേഷണത്തിലാണ് സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള ഒരാളെ അപകടസ്ഥലത്ത് നിന്നും കണ്ടതായി വ്യക്തമായത്.
 
ബാലഭാസ്കർ അപകടത്തിൽ പെട്ട സ്ഥലത്ത് കൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആവശ്യപ്പെട്ട ആളെയാണ് തിറിച്ചറിഞ്ഞത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന അവസരത്തിലാണ് ഡി ആർ ഐ സോബിയെ വിളിച്ചുവരുത്തി തെളിവുകളെടുത്തത്. 
 
2018 സെപ്റ്റംബർ 25ന് പുലർച്ചെ ത്രുശൂരുള്ള ക്ഷേത്രത്തിൽ നിന്നും ദർശനം കഴിഞ്ഞു മടങ്ങവെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും  സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികെയുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്ത് വെച്ചും ബാലഭാസ്കർ ചികിത്സക്കിടെയും മരിച്ചു.
 
അപകടത്തിൽ ഭാര്യക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹ്രുത്ത് അർജുനും പരിക്കേറ്റിരുന്നു.ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പി സ്വർണകടത്ത് കേസിൽ അറസ്റ്റിലായതോടെയാണ്  മരണത്തിലെ ദുരൂഹതയെ പറ്റി ഡി ആർ ഐ അന്വേഷണം ഊർജിതമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments