Webdunia - Bharat's app for daily news and videos

Install App

ബി ജെ പി ഭജനസംഘം പോലെയോ? ഉന്നം വച്ചത് സുരേന്ദ്രനെ? കലാപക്കൊടി ഉയര്‍ത്തി കര്‍ഷകമോര്‍ച്ചാ നേതാവ്

Webdunia
ചൊവ്വ, 9 ജൂലൈ 2019 (14:53 IST)
ബി ജെ പി ഭജനസംഘം പോലെയാണെന്ന ഗുരുതര ആരോപണവുമായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് എ ജയസൂര്യന്‍. പാര്‍ട്ടി ഹൈന്ദവ വിഷയങ്ങളില്‍ മാത്രമാണ് ഇടപെടുന്നതെന്നും ബൂത്തും വാര്‍ഡും തിരിച്ചറിയാത്ത പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജയസൂര്യന്‍ ആരോപണം ഉന്നയിച്ചത്.
 
എന്നാല്‍ കൂടുതല്‍ ഗുരുതരമായ ഒരു ആക്ഷേപം ജയസൂര്യന്‍ ഉന്നയിച്ചത് കെ സുരേന്ദ്രനെതിരെയാണെന്നാണ് ബി ജെ പിക്കുള്ളില്‍ തന്നെ വ്യാഖ്യാനം വന്നിരിക്കുന്നത്. വിശ്വാസവും ആചാരവുമായൊക്കെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ജയിലില്‍ പോകാന്‍ പോലും മടിയില്ലാത്ത നേതാക്കള്‍ ജനങ്ങളുടെ ദൈനം‌ദിന കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ജയസൂര്യന്‍ ആരോപിക്കുന്നു. ഇതാണ് കെ സുരേന്ദ്രനെതിരെയുള്ള പടയൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നത്.
 
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിറം‌മങ്ങിയ പ്രകടനം കാഴ്ചവച്ച ബി ജെ പിയില്‍ ഉടന്‍ നേതൃമാറ്റം സംഭവിക്കുമെന്ന് ഉറപ്പാണ്. പി എസ് ശ്രീധരന്‍‌പിള്ളയ്ക്ക് പകരം കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്‍റായി വരും എന്നാണ് സൂചനകള്‍. ആ നീക്കത്തിനെതിരെയുള്ള പരസ്യമായ നീക്കമാണ് ജയസൂര്യന്‍റെ ഫേസ്ബുക്ക് ലൈവെന്നാണ് നിരീക്ഷണം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments