Webdunia - Bharat's app for daily news and videos

Install App

എന്തെങ്കിലും പറയാനുണ്ടോയെന്ന് അമിത് ഷാ, മൌനം പാലിച്ച് നേതാക്കള്‍; സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല

എന്തെങ്കിലും പറയാനുണ്ടോയെന്ന് അമിത് ഷാ, മൌനം പാലിച്ച് നേതാക്കള്‍; സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല

Webdunia
ബുധന്‍, 4 ജൂലൈ 2018 (14:53 IST)
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥന ബിജെപി അധ്യക്ഷസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനാവാതെ നേതൃത്വം.

ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയിട്ടു പോലും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോർ കമ്മിറ്റിയില്‍ അമിത് ഷാ ചോദിച്ചെങ്കിലും  ഒരു നേതാവും അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യം മിണ്ടിയില്ല.

കേരള ഘടകത്തിന്‍റെ പ്രവർത്തനം പോരെന്നു വിമർശിച്ച അമിത് ഷാ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. യോഗത്തില്‍ ബിജെപി സംസ്ഥാന നേതാക്കളോട് കയര്‍ത്ത് സംസാരിച്ച അദ്ദേഹം എന്തുകൊണ്ടാണ് പാര്‍ട്ടി ഇത്തരത്തിലൊരു പരാജയമായി മാറിയതെന്നും ചോദിച്ചു.

ബിജെപിക്കുള്ളിലെ തമ്മിലടിയാണ് സംസ്ഥന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകാന്‍ കാരണം. മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള തര്‍ക്കമാണ് തിരിച്ചടിയാകുന്നത്. അധ്യക്ഷ സ്ഥാ‍നത്തേക്ക് മുരളീധര പക്ഷത്തു നിന്നും കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വരുമ്പോള്‍ കൃഷ്ണദാസ് പക്ഷത്ത് എംടി രമേശാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments