കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 31 ജനുവരി 2025 (17:12 IST)
തൃശൂര്‍: ഭൂമി വില്‍ക്കുന്നതിനു മുമ്പുള്ള ആര്‍ ഒആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 3000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. അതിരപ്പള്ളി വില്ലേജ് ഓഫീസര്‍ കെ.എല്‍ ജൂഡിനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.
 
സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 3000 രൂപാ നല്‍കണമെന്ന് പരാതിക്കാരനോട് ആവശപ്പെട്ടതോടെ അയാള്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണത്തില്‍ ജൂഡ് മുമ്പ് കാസര്‍കോട്ട് കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മാളയിലായിരുന്നപ്പോഴും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉണ്ടായിരുന്നു എന്നും വിജിലന്‍സ് കണ്ടെത്തി.
 
തുടര്‍ന്നാണ് വിജിലന്‍സ് കെണിയൊരുക്കിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന്‍ വില്ലേണ്ട് ഓഫീസര്‍ക്ക് നല്‍കി. പണം ജൂഡ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ചിരുന്നു എങ്കിലും വിണ്ടിലന്‍സ് അത് കണ്ടെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments