കൈക്കൂലി : ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യർ
ബുധന്‍, 6 മാര്‍ച്ച് 2024 (20:10 IST)
കോട്ടയം: ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സുമേഷാണ് വിജിലൻസിന്റെ പിടിയിലായത്.
 
എയ്ഡഡ് സ്‌കൂളിന്റെ ലിഫ്റ്റ് സുരക്ഷാ പരിശോധനയുടെ പേരിൽ കൈക്കൂലി വാങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇതിനായി പതിനായിരം രൂപയായിരുന്നു മാനേജരോട് ആവശ്യപ്പെട്ടത്. എന്നാൽ സ്‌കൂൾ മാനേജുമെന്റിന്റെ അനുമതിയില്ലാതെ കൈക്കൂലി നൽകില്ലെന്ന് പറഞ്ഞപ്പോൾ മാനേജുമെന്റുമായി സംസാരിച്ച ശേഷമാണ് സുമേഷ് കൈക്കൂലി തുക കുറച്ചത്. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് വിജിലന്സുമായി ബന്ധപ്പെട്ടിരുന്നു.
 
കൈക്കൂലി വാങ്ങാനായി പാലായ്ക്കടുത്തുള്ള പോളിടെക്നിക്കിൽ പരിശോധനയ്‌ക്ക് വരുമ്പോൾ കൈക്കൂലി വാങ്ങിക്കാമെന്നു പറഞ്ഞപ്പോഴാണ് സർക്കാർ വാഹനത്തിൽ സുമേഷ് എത്തിയതും കൈക്കൂലി വാങ്ങിയതും വിജിലൻസ് കൈയോടെ പിടികൂടിയതും. സുമേഷിനെതിരെ കൈക്കൂലി സംബന്ധിച്ച് വ്യാപകമായ പരാതിയാണ് ഉണ്ടായിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

പതിനാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടിയും മരക്കഷണവും ഉപയോഗിച്ച് അടിച്ച അധ്യാപകനെതിരെ കേസ്

നാനോ ബനാന കൊണ്ട് പൊറുതിമുട്ടി സെലിബ്രിറ്റികൾ, നെറ്റിൽ പ്രചരിക്കുന്ന ഗ്ലാമറസ് ചിത്രങ്ങളിലും പലതും എ ഐ

അടുത്ത ലേഖനം
Show comments