Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി : ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യർ
ബുധന്‍, 6 മാര്‍ച്ച് 2024 (20:10 IST)
കോട്ടയം: ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സുമേഷാണ് വിജിലൻസിന്റെ പിടിയിലായത്.
 
എയ്ഡഡ് സ്‌കൂളിന്റെ ലിഫ്റ്റ് സുരക്ഷാ പരിശോധനയുടെ പേരിൽ കൈക്കൂലി വാങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇതിനായി പതിനായിരം രൂപയായിരുന്നു മാനേജരോട് ആവശ്യപ്പെട്ടത്. എന്നാൽ സ്‌കൂൾ മാനേജുമെന്റിന്റെ അനുമതിയില്ലാതെ കൈക്കൂലി നൽകില്ലെന്ന് പറഞ്ഞപ്പോൾ മാനേജുമെന്റുമായി സംസാരിച്ച ശേഷമാണ് സുമേഷ് കൈക്കൂലി തുക കുറച്ചത്. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് വിജിലന്സുമായി ബന്ധപ്പെട്ടിരുന്നു.
 
കൈക്കൂലി വാങ്ങാനായി പാലായ്ക്കടുത്തുള്ള പോളിടെക്നിക്കിൽ പരിശോധനയ്‌ക്ക് വരുമ്പോൾ കൈക്കൂലി വാങ്ങിക്കാമെന്നു പറഞ്ഞപ്പോഴാണ് സർക്കാർ വാഹനത്തിൽ സുമേഷ് എത്തിയതും കൈക്കൂലി വാങ്ങിയതും വിജിലൻസ് കൈയോടെ പിടികൂടിയതും. സുമേഷിനെതിരെ കൈക്കൂലി സംബന്ധിച്ച് വ്യാപകമായ പരാതിയാണ് ഉണ്ടായിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments