Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും പുറത്താക്കി, നടപടി വൈകിപ്പിച്ചത് ജനരോഷം ഭയന്നെന്ന് രഹന

രഹന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും പുറത്താക്കി, നടപടി വൈകിപ്പിച്ചത് ജനരോഷം ഭയന്നെന്ന് രഹന
, വ്യാഴം, 14 മെയ് 2020 (15:13 IST)
ആക്‌ടിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയിൽ നിന്നും നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചുവിട്ടു. രഹന തന്നെയാണ് ഈ വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ രഹനയെ പോലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലിടുകയും ചെയ്‌തിരുന്നു.
 
ശബരിമല വിഷയം കത്തിനിന്ന സമയത്ത് 15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ അനീതിക്കെതിരെ ജനരോഷം ഉണ്ടാവുമെന്ന് ഭയന്നാണ് ഒന്നരവഷം നടപടികൾ നീട്ടികൊണ്ടുപോയതെനും രഹന ആരോപിച്ചു.ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും താൻ പ്രവർത്തിച്ച എംപ്ലോയീസ് യൂണിയൻ പോലും തനിക്കൊപ്പം നിൽക്കാൻ തയ്യാറായില്ലെന്നും രഹന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
 
രഹനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ 'സൽപ്പേരും' വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് 'തത്വമസി' എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്
(കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാളയാറെത്തിയ അഞ്ച് ജനപ്രതിനിധികളും ക്വാറന്റൈനിൽ പോകണമെന്ന് നിർദേശം, പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും ബാധകം