Webdunia - Bharat's app for daily news and videos

Install App

അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിയ്ക്കാം, ആവശ്യമെങ്കിൽ ദഹിപ്പിയ്ക്കാം, സർക്കുലർ പുറത്തിറക്കി തൃശൂർ അതിരൂപത

Webdunia
ചൊവ്വ, 16 ജൂണ്‍ 2020 (08:39 IST)
തൃശൂർ:: കൊവിഡ് മരണത്തെ തുടർന്ന് അടിയന്തര സാഹചര്യം ഉണ്ടായാൽ മൃതുദേഹം വീട്ടുവളപ്പിൽ തന്നെ സംസ്കരിയ്ക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകി തൃശൂർ അതിരൂപത. ഇപ്പോഴത്തെ സാഹചര്യത്തിൽ ബന്ധുക്കളുടെ അനുവാദത്തോടെ സർക്കാർ നിർദേശ പ്രകാരം മൃതദേഹം ദഹിപ്പിയ്ക്കാം എന്നും മെത്രാപോലിത്ത മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രത്യേക മാർഗ നിർദേശങ്ങളടങ്ങിയ സർക്കിലർ പുറത്തിറക്കിയത്. 
 
സെമിത്തേരിയിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെ സർക്കാർ നിർദേശപ്രകാരം കുഴിയെടുത്ത് മൃതദേഹം സംസ്കരിയ്ക്കാം. സ്ഥലം ഇല്ലെങ്കിൽ ഇടവക പള്ളിയുടെ പറമ്പിൽ സൗകര്യമുള്ള ഇടത്ത് അടക്കം ചെയ്യാം. ഇത്തരത്തിൽ സസ്കരിയ്ക്കുന്ന മൃതദേഹങ്ങളുടെ ഭൗതിക അവശിഷ്ടങ്ങൾ നിശ്ചിത കാലത്തിന് ശേഷം കുടുംബത്തിന് സ്ഥിരം കല്ലറയുണ്ടെങ്കിൽ അതിലോ അല്ലെങ്കിൽ പുതിയ കല്ലറ ഉണ്ടാക്കിയോ അടക്കം ചെയ്യാം. ഇത്തരത്തിൽ സംസ്കരിയ്ക്കാൻ സാധിയ്ക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് വീട്ടുവളപ്പിൽ സംസ്കരിയ്ക്കാനോ ദഹിപിയ്ക്കാനോ അനുവാദം നൽകിയിരിയ്ക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംശയരോഗം; 28കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി

സംസ്ഥാനത്ത് ഇന്ന് മഴ തകര്‍ക്കും; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments