Webdunia - Bharat's app for daily news and videos

Install App

യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്തു അഞ്ചു കോടിയോളം തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 20 ജൂണ്‍ 2024 (18:11 IST)
ഇടുക്കി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളിൽ നിന്ന് യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്തു അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് പിടികൂടി. തൊടുപുഴയിലെ കൊളംബസ് ജോബ് ആൻറ് എഡ്യൂക്കേഷൻ എന്ന റിക്രൂട്ടിംഗ് ഏജൻസി സ്ഥാപനം നടത്തിവന്നിരുന്ന യുവാവാണ് പിടിയിലായത്.

തൊടുപുഴ വണ്ണപ്പുറം ദർഭത്തൊട്ടി വേളാംപറമ്പിൽ ജോബി ജോസ് എന്ന ഇരുപത്തെട്ടുകാരനാണ് പിടിയിലായത്. വിവിധ ജില്ലക്കാരായ ഇരുനൂറോളം പേരിൽ നിന്നാണ് ഇയാൾ വ്യാജ തൊഴിൽ വാഗ്ദാനം ചെയ്തു ഇത്രയധികം തുക തട്ടിയെടുത്തത്.

2022 ലായിരുന്നു ഇയാൾ യുകെ.യിൽ വിവിധ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നു കാണിച്ചു സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരസ്യം നൽകി യുവാക്കളെ ആകര്ഷിച്ചിരുന്നത്. കെയർ ടേക്കർ, ബുച്ചർ തുടങ്ങിയ 600 ഓളം തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന് കാണിച്ചു പരസ്യം നൽകിയിരുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് മൂന്നു മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെയാണ് ഇയാൾ ഫീസ് ഇനത്തിൽ വാങ്ങിയത്.

എന്നാൽ പറഞ്ഞ തീയതിക്കുള്ളിൽ ജോലിയും ലഭിച്ചില്ല അന്വേഷിച്ചപ്പോൾ സ്ഥാപനം പൂട്ടി എന്നും കണ്ടെത്തി. തുടർന്നാണ് കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തൊന്നിനു റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ പോലീസിൽ പരാതി നൽകിയത്. തുടക്കത്തിൽ ചില യുവാക്കൾക്ക് പണം നൽകിയ ശേഷം വീണ്ടും മുങ്ങി. തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ ഇയാൾ സ്ഥലം വിട്ടു. മഹാരാഷ്ട്ര, ഗോവ ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം നേപ്പാളിലേക്ക് കടന്നു.

തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായി പോലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സമയം ഇയാൾ നേപ്പാളിലേക്ക് കടന്നിരുന്നു. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ വീണ്ടും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നപ്പോൾ അതിർത്തിയിലെ ഉത്തർപ്രദേശിലുള്ള സൊനൗലിയിലുള്ള ഇമൈഗ്രെഷൻ വിഭാഗത്തിന്റെ പിടിയിലായി. തുടർന്ന് തൊടുപുഴ പോലീസ് എത്തി പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

മാലിന്യ നിര്‍മാര്‍ജനം: സംസ്ഥാനത്തെ എട്ട് നഗരസഭകള്‍ ആദ്യ നൂറില്‍, എല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവ

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

അടുത്ത ലേഖനം
Show comments