Webdunia - Bharat's app for daily news and videos

Install App

'കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ വേണ്ട'; ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി, വോട്ട് പിളര്‍ത്താന്‍ അന്‍വറും

സേവ് കോണ്‍ഗ്രസ് ഫോറം രമ്യ ഹരിദാസിനെതിരെ നേരത്തെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു

രേണുക വേണു
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:02 IST)
ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന് മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ചേലക്കരയില്‍ നിന്ന് തന്നെയുള്ള ഒരു സ്ഥാനാര്‍ഥിയെ വേണമെന്നാണ് ഇവരുടെ നിലപാട്. രമ്യ ഹരിദാസിനെ കെപിസിസി നേതൃത്വം കെട്ടിയിറക്കുകയാണെന്നും ചേലക്കരയിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളെ മാനിക്കാത്ത നടപടിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 
 
സേവ് കോണ്‍ഗ്രസ് ഫോറം രമ്യ ഹരിദാസിനെതിരെ നേരത്തെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. 'ഞങ്ങള്‍ക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാര്‍ഥി മതി. ചേലക്കരയില്‍ ഒരു വരത്തിയും വേണ്ടേ വേണ്ട' എന്നായിരുന്നു പോസ്റ്ററുകളില്‍. യുഡിഎഫ് തരംഗമുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും ആലത്തൂരില്‍ നിന്ന് ജയിക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥിയാണ് രമ്യ. അങ്ങനെയൊരു സ്ഥാനാര്‍ഥിയെ ഇടത് കോട്ടയായ ചേലക്കരയില്‍ കൊണ്ടുവരുന്നത് എന്തിനു വേണ്ടിയാണെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. 
 
നേതൃത്വത്തിനു ചെവി കൊടുക്കാതെയാണ് രമ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെന്ന് ചേലക്കരയിലെ കോണ്‍ഗ്രസ് നേതൃത്വവും ആരോപിക്കുന്നു. ചേലക്കരയില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജില്ലാ നേതൃത്വത്തെ നിലപാട് അറിയിച്ചിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് രമ്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന വിമര്‍ശനവും ഉണ്ട്. അതോടൊപ്പം കോണ്‍ഗ്രസ് വോട്ട് പിളര്‍ത്താനുള്ള ശ്രമങ്ങള്‍ പി.വി.അന്‍വര്‍ എംഎല്‍എയും നടത്തുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീറിനെ അന്‍വര്‍ ചേലക്കരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുപ്പമുള്ള നേതാവാണ് സുധീര്‍. ഇത് കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്താന്‍ കാരണമാകും. ഈ സാഹചര്യം ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുകയെന്നും ചേലക്കരയിലെ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments