ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ, പൂർത്തിയായത് പുലർച്ചെ 2.15ന്

Webdunia
ബുധന്‍, 15 ജൂലൈ 2020 (07:39 IST)
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്ത് കസ്റ്റംസ് ചൊവ്വാഴ്ച വൈകിട്ട് 530 ന് ആരംഭിച്ച ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ 12.15 വരെ നീണ്ടു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ പൂജപ്പുരയിലുള്ള വീട്ടിൽ എത്തിയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയതായാണ് സൂചന.
 
സ്വപ്നയെ നാലു വർഷമായി അറിയാം എന്നും, സരിത്ത് സുഹൃത്താണെന്നും ശിവശങ്കർ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. ശിവശങ്കർ വാടകയ്ക്കെടുത്ത ഫ്ലാറ്റിന് സമീപത്തെ ഫ്ലാറ്റിൽ സ്വപ്നയുടെ മകളും ഭർത്താവും കഴിഞ്ഞിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് രണ്ട് തീയതികളിൽ തിരുവനന്തപുരത്തെ ഹിൽട്ടൻ ഇൻ ഹോട്ടലിൽ തങ്ങിയ നാലുപേരെ കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ താമസക്കാരുടെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കർ കണ്ടതായാണ് വിവരം. നയതന്ത്ര ബാഗേജ് വിട്ടു നൽകാൻ ശിവശങ്കർ സമ്മർദ്ദം ചെലുത്തി എന്ന ആരോപണത്തിൽ കസ്റ്റംസിന് തെളിവുകൾ ലഭിച്ചോ എന്നത് വ്യക്തമല്ല.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതീക്ഷിച്ചതിലും വേഗത്തില്‍ അമേരിക്ക ശിലായുഗത്തിലെത്തി: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് ഇറാന്റെ മറുപടി

ഇറാനെ ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ആക്രമിക്കുമെന്ന് ട്രംപ്; തിയതിയും സമയവും പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തില്‍ ആദ്യം

പിഷാരടി തോൽക്കണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാകും : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീക്കരുത്, സാറ്റലൈറ്റ് കമ്പനികൾക്ക് നിർദേശം നൽകി യുഎസ്

ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല

അടുത്ത ലേഖനം
Show comments