Webdunia - Bharat's app for daily news and videos

Install App

മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍
ചൊവ്വ, 5 ഏപ്രില്‍ 2022 (17:00 IST)
ശാസ്‌താംകോട്ട : മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഫാമിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഇരുപത്തഞ്ചിനു പടിഞ്ഞാറേ കല്ലട കാരാളിമുക്ക് കണത്താർകുന്നം ഉത്രം നിവാസിൽ വിനോദ് എന്ന 40 കാരൻ മരിച്ച സംഭവത്തിലാണ് ഫാമിന്റെ ഉടമ കണത്താർകുന്നം രജനി നിവാസിൽ സാദിശിവനെതിരെ പോലീസ് കേസെടുത്തത്.

ഫാമിന്റെ ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിയിൽ പുറത്ത് നിന്നുള്ള ജീവികളിൽ നിന്ന് ശല്യമുണ്ടാകാതിരിക്കാനായി വൈദ്യുതി കടത്തിവിട്ടിരുന്നത് വഴിയാണ് ഷോക്കേറ്റു വിനോദ് കുളത്തിലേക്ക് വീണു മരിച്ചതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വൈദ്യുതാഘാതം, മുങ്ങിമരണം എന്നിവയുടെ സാധ്യതകൾ കണ്ടിരുന്നു. വിനോദിന്റെ കൈയിൽ പൊള്ളലേറ്റ പാട്ടുമുണ്ടായിരുന്നു.

എന്നാൽ വിനോദിനെ ശരീരത്തിന്റെ പകുതിഭാഗം മാത്രം കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു കണ്ടത്. ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി ഫാമിൽ ജോലി ചെയ്യുന്നുണ്ട്. മരണവുമായി കൂടുതൽ പരിശോധന നടക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments