26 പവന്റെ സ്വർണ്ണം കവർന്ന കേസിലെ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (18:07 IST)
ചാലക്കുടി: ചാലക്കുടിയിലെ പോട്ടയിലെ വീട്ടിൽ അതിക്രമിച്ചു കയറി 26 പവന്റെ സ്വർണ്ണം കവർന്ന കേസിലെ സംഘത്തിലെ ഒരാളെ പതിനാറു വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി വില്ലേജിൽ കുളനട തുമ്പമൺ താഴത്ത് മാമ്പിള്ളി വീട്ടിൽ മൈനാകം രാജേഷ് എന്ന വിളിപ്പേരുള്ള രാജേഷ് കുമാർ (39) ആണ് ഡി.വൈ.എസ്.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  

അതിരപ്പള്ളിയിലേക്കുള്ള വിനോദസഞ്ചാരികളെന്ന വ്യാജേന എത്തിയാണ് ഏഴു പേർ അടങ്ങിയ പാണിയം ഗ്യാങ് എന്ന പേരിലുള്ള സംഘം പ്രവാസി മലയാളിയുടെ വീട്ടിലെത്തി സ്വർണ്ണം കൊള്ളയടിച്ചത്. എന്നാൽ പതിനാറു വർഷം മുമ്പ് നടന്ന ഈ സംഭവത്തിൽ മാനസങ്ങൾക്കുള്ളിൽ തന്നെ മറ്റുള്ളവരെ പിടികൂടിയിരുന്നു.

സംഘം സഞ്ചരിച്ച കാർ ഓടിച്ചത് രാജേഷ് ആയിരുന്നു. ഇതിനിടെ രാജേഷ് വിദേശത്തേക്ക് കടന്നിരുന്നു. അടുത്തിടെ ഇയാൾ നാട്ടിലെത്തിയ വിവരം അറിഞ്ഞു എത്തിയ ചാലക്കുടി പോലീസ് പത്തനംതിട്ടയിലെ ഇലവുംതിട്ട പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments