ഒറ്റയടിപാതയിൽ നിറയെ മുള്ളുള്ള കാട്ടു ചെടികൾ, ചെരിപ്പില്ലാതെ ഇറങ്ങിയിട്ടും കാലിൽ മുള്ള് കൊണ്ട പാടുപോലുമില്ല; ദേവനന്ദയുടെ മരണത്തിന്റെ അന്വേഷണം എവിടെ വരെ?

ചിപ്പി പീലിപ്പോസ്
വെള്ളി, 6 മാര്‍ച്ച് 2020 (10:34 IST)
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഫൊറൻസിക് വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെളിയും മണ്ണും വെള്ളവും ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ചെളിവെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. 
 
ഇത് ആറിന്റെ ഏത് ഭാഗത്തെ ചെളിയാണെന്ന് കണ്ടെത്തുന്നതിനായിട്ടാണ് ആറിലെ വിവിധഭാഗങ്ങളിലെ ചെളി പരിശോധനയ്ക്കായി ശേഖരിച്ചത്. 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ആറിൽ ഉള്ളതായി സ്കൂബാ ടീം കണ്ടെത്തി. ചുഴികളിൽ പെട്ടാണ് കുട്ടി മരിച്ചതെങ്കിൽ ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്. 
 
ചില ഭാഗങ്ങളിൽ വലിയ കരിങ്കല്ലുകളുണ്ട്. ഇവിടെ ആണ് വീഴുന്നതെങ്കിൽ കുട്ടിയുടെ ദേഹത്ത് മുറിവ് ഉണ്ടാകേണ്ടതാണ്. അതും ഇല്ലാത്ത സ്ഥിതിക്ക് കുട്ടി താൽക്കാലിക തടയണ ഉള്ള ഭാഗത്ത് തന്നെയാകും വീണതെന്ന നിഗമനത്തിലാണ് അന്വെഷണ സംഘം.
 
എങ്കിൽ കൂടി, കുട്ടി തനിച്ച് ഇത്രയും ദൂരം എങ്ങനെ സഞ്ചരിച്ചു എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് യാതോരു സൂചനയും ലഭിക്കുന്നില്ല. വിജനമായ വഴിയിലൂടെ കാടും പള്ളയുമൊക്കെ നിറഞ്ഞ സ്ഥലത്ത് കൂടി കുട്ടി ഒറ്റയ്ക്ക് പോകില്ലെന്ന വീട്ടുകാരുടേയും നാട്ടുകാരുടേയും മൊഴികൾ അനുകൂലിക്കുകയാണ് പൊലീസും.
 
ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികളുമുണ്ട്. ചെരിപ്പില്ലാതെ വന്നാൽ എങ്ങനെ ആയിരുന്നാലും കുട്ടിയുടെ കാലിൽ മുള്ള് കൊള്ളാൻ സാധ്യത ഏറെയാണ്. കുട്ടിയുടെ ചെരുപ്പ് വീടിനുള്ളിൽ ആയിരുന്നു. എന്നാൽ, അത്തരത്തിൽ യാതോരു പാടും കുട്ടിയുടെ ശരീരത്ത് നിന്നും കണ്ടെത്താനായിട്ടില്ല. ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള പൊലീസിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments