Webdunia - Bharat's app for daily news and videos

Install App

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

Divya S Iyer, Congress Cyber Attack: പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു

രേണുക വേണു
ബുധന്‍, 16 ഏപ്രില്‍ 2025 (16:30 IST)
Divya S Iyer and KK Ragesh

ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. ദിവ്യയെ അധിക്ഷേപിക്കുന്ന കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ഇത്തരം അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുന്നത് ഭൂഷണമാണോ എന്നു ചിന്തിക്കണമെന്ന് രാഗേഷ് പറഞ്ഞു. 
 
'ഇത്തരം അഭിപ്രായം പറയുന്ന ആള്‍ക്കാരുടെ മുന്‍തലമുറയിപ്പെട്ട തലമുതിര്‍ന്ന നേതാക്കളുണ്ട്. ആ നേതാക്കള്‍ രാഷ്ട്രീയ എതിരാളികളോടു കാണിച്ചിരുന്ന പരസ്പര ബഹുമാനം എന്തായിരുന്നു എന്നുള്ളത് സ്വയം പഠിക്കുന്നത് നല്ലതായിരിക്കും. പരസ്പര ബഹുമാനത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അധിക്ഷേപിക്കുന്ന രാഷ്ട്രീയം പ്രാകൃതമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണത്, ആ രാഷ്ട്രീയമല്ല ബന്ധപ്പെട്ടവര് കൈകാര്യം ചെയ്യേണ്ടത് എന്നാണ് പറയാനുള്ളത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ വിധത്തിലാണ് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് എനിക്കു പറയാനുള്ളത്. കെ.മുരളീധരന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്, അദ്ദേഹം സ്വയം ആലോചിക്കുക ഇത്തരത്തിലുള്ള അധിക്ഷേപ വാക്കുകള്‍ പറയുന്നത് അദ്ദേഹത്തിനു ഭൂഷണമാണോ അദ്ദേഹത്തിനു നല്ലതാണോ എന്ന് അദ്ദേഹം സ്വയം ആലോചിക്കുക. ഒരു ഉദ്യോഗസ്ഥ എന്നു പറയുമ്പോള്‍, ഉദ്യോഗസ്ഥര് പ്രൊഫഷണല്‍ ആയിട്ടാണ്. ഇപ്പോ ഡോ.ദിവ്യ എസ് അയ്യര് പറഞ്ഞിട്ടുള്ള വാചകങ്ങള്‍ ഞാന്‍ കണ്ടതാ. ഞാന്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആയതിനെ കുറിച്ചല്ല അവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരിക്കുന്ന ഘട്ടത്തില്‍ എന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അവര്‍ ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളത് എന്നു മാത്രമേയുള്ളൂ. അത് തികച്ചും പ്രൊഫഷണല്‍ ആയിട്ടുള്ള ഒരു അഭിപ്രായമാണ്,' രാഗേഷ് പറഞ്ഞു. 
 
പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസും ദിവ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ദിവ്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സിപിഎമ്മിനു സ്തുതി പാടുന്നു' എന്നാണ് കോണ്‍ഗ്രസ് ഹാന്‍ഡിലുകളുടെ വിമര്‍ശനം. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കു അപ്പുറം ദിവ്യയുടെ കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments