Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വധിക്കാന്‍ ശ്രമിച്ച യുവാവിന് 7 വര്‍ഷം കഠിന തടവ്

എ കെ ജെ അയ്യര്‍
വ്യാഴം, 21 ജനുവരി 2021 (09:13 IST)
കൊട്ടാരക്കര: ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി ഏഴു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കീഴാറ്റൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിനിയായ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച ഉരുകുന്ന അണ്ടൂര്‍പ്പച്ച റോഡ് പുറമ്പോക്കില്‍ അനില്‍ വിലാസത്തില്‍ എം.അനില്‍ എന്ന 35 കാരനാണ് കൊട്ടാരക്കര അസിസ്റ്റന്‍ഡ് സെഷന്‍സ് കോടതി ഈ ശിക്ഷ വിധിച്ചത് .
 
2012 ഡിസംവബര്‍ 24 നാണു കേസിനാസ്പദമായ സംഭവം നടന്നത്.  കഠിന തടവിനൊപ്പം രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍ രണ്ട് ലക്ഷം സിന്ധുവിന് നല്‍കണം.
 
കീഴാറ്റൂരിലെ വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയ സിന്ധുവിന്റെ കഴുത്ത് അനില്‍ കറിക്കത്തി കൊണ്ട് മുറിച്ചു. എന്നാല്‍ ബഹളം കേട്ടെത്തിയ ബന്ധുക്കള്‍ സിന്ധുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ സുഖം പ്രാപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിരുന്നു എന്നാണ് സിന്ധു മൊഴി നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments