‘എനിക്ക് തരാൻ പറഞ്ഞതാ ഞാൻ, അവനെ പൊന്ന് പോലെ നോക്കിയേനെ’- ഏകലവ്യന്റെ പിതാവ്

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (10:50 IST)
അയന്തി പന്തുവിളയിലെ 2 വയസ്സുള്ള ഏകലവ്യന്റെ മരണത്തിനു ഉത്തരവാദി അമ്മയും കാമുകനുമാണെന്ന് പൊലീസ്. മകനെ ഉത്തരയും കാമുകൻ രജീഷും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഉത്തരയുടെ മുൻ ഭർത്താവും ഏകലവ്യന്റെ അച്ഛനുമായ മനുരാജ് പറയുന്നു. 
 
നിരന്തരമായ മർദ്ദനം മൂലം കുട്ടിയുടെ ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഉണ്ടായ ക്ഷതം മൂലമാണ് ഏകലവ്യൻ മരിച്ചതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ഏതാനും മാസം മുൻപാണ് മനുവുമായി വേർപിരിഞ്ഞു രജീഷിനൊപ്പം ഉത്തര താമസിക്കാൻ തുടങ്ങിയത്. കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്നും ദേഹത്തു മുഴുവൻ മുറിവുകളുണ്ടായിരുന്നു എന്നും മനു പറയുന്നു. 
 
‘കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോൾ കേസു നടക്കുകയാണെന്നാണു എസ്ഐ കോടതിയിൽ പറഞ്ഞത്. അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു.‘- മനു പറയുന്നു. 
 
ഏകലവ്യന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയെത്തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഒന്നിക്കാൻ തടസം നിന്നതോടെയാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതെന്നും പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

Israel vs Iran: ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്‌കൂളിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

അടുത്ത ലേഖനം
Show comments