നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ 47 മാത്രം

എ കെ ജെ അയ്യര്‍
വ്യാഴം, 9 ഏപ്രില്‍ 2026 (11:08 IST)
തിരുവനന്തപുരം : വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിക്കുന്ന 883 പേരില്‍ 47 പേര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 18 പേര്‍ എല്‍.ഡിഎഫിനായി മത്സരിക്കുമ്പോള്‍ എന്‍.ഡി.എ യില്‍ നിന്ന് 17 പേരും യു.ഡി.എഫില്‍ നിന്ന് 12 പേരുമാണുള്ളത്.
 
കെ.കെ. ശൈലജ, പി.കെ ശ്യാമള, ആര്‍. ബിന്ദു, ചിഞ്ചുറാണി, വീണാ ജോര്‍ജ്  എന്നിവരാണ് എല്‍.ഡിഎഫിലെ പ്രധാന വനിതാ സ്ഥാനാര്‍ത്ഥികള്‍. ഐഷാ പോറ്റി,ഷാനിമോള്‍ ഉസ്മാന്‍, ഉമാ തോമസ്, ബിന്ദു കൃഷ്ണ, കെകെ .രമ എന്നിവരാണ് യു.ഡി.എഫിലെ പ്രധാന വനിതാ സ്ഥാനാര്‍ത്ഥികള്‍.
 
ശോഭാ സുരേന്ദ്രന്‍ , പത്മജ വേണുഗോപാല്‍,  ആശ്രീലേഖ, നവ്യാഹരിദാസ്, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന എന്‍.ഡി. എ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ തന്നെ മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന പാലക്കാട്ടെ കോങ്ങാട്ടെ മത്സരം ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഇവിടെ സിറ്റിംഗ് എം.എല്‍.എ ആയ ശാന്തകുമാരി യാണ് എല്‍.ഡി.എഫി സ്ഥാനാര്‍ത്ഥി എങ്കില്‍ യു ഡിഎഫിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുളസിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്‍.ഡി.എ യ്ക്കു വേണ്ടിയും ഇവിടെ മത്സരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്ന് ഇറാന്‍

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ ജി. കൃഷ്ണകുമാർ

കാട്ടാക്കടയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; 21കാരിയായ അമ്മ കുറ്റസമ്മതം നടത്തി

Assembly Election 2026: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ്

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാക്കിസ്ഥാനിലേക്ക്

അടുത്ത ലേഖനം
Show comments