കൈക്കൂലി : ഇ.പി.എഫ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവ് ശിക്ഷ

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:41 IST)
എറണാകുളം : കൈക്കൂലി കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ കോടതി ഇ.പി.എഫ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചു. എറണാകുളം സബ് റീജിയണൽ ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ വി.പി.അബ്ദുൽ ലത്തീഫിനാണ് കോടതി മൂന്നു വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
 
കൊച്ചിയിയിലുള്ള ഒരു ആശുപത്രി മറ്റൊരു ആശുപത്രി ഗ്രൂപ്പിന് വിൽക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ പി.എഫ് സെറ്റിൽമെന്റ് നടത്താൻ ഒരു ലക്ഷം രൂപ ആവശ്യമേറ്റു. 2013 ലായിരുന്നു സംഭവം. കൈക്കൂലി നൽകിയില്ലെങ്കിൽ കൈമാറ്റം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ഉടമ പരാതി നൽകുകയും ചെയ്തു.
 
ഇതിനൊപ്പം ഇയാളെ കൈക്കൂലി സംബന്ധിച്ച് കെണിയൊരുക്കുകയും ചെയ്തു. ഇയാൾ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ പിടികൂടുകയും ചെയ്തു. എന്നാൽ ഇതിനിടെ പരാതിക്കാരനായ ആശുപത്രി ഉടമ ഇടയ്ക്ക് കൂറുമാറി. എങ്കിലും സാഹചര്യ തെളിവുകൾ പരിഗണിച്ചു സി.ബി.ഐ കോടതി ജഡ്ജി കെ.കമനീസ് ശിക്ഷ വിധിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments