Webdunia - Bharat's app for daily news and videos

Install App

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

നിഹാരിക കെ.എസ്
ഞായര്‍, 29 ഡിസം‌ബര്‍ 2024 (08:35 IST)
മകളെ നിരന്തരം മർദ്ദിച്ചിരുന്ന ഭർത്താവിനെ ഭാര്യ പിതാവും ഭാര്യ സഹോദരനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ അരൂക്കുറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് ഭാര്യ പിതാവിന്റെയും ഭാര്യാ സഹോദരന്റെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
 
റിയാസിന്റെ ഭാര്യ പിതാവ് നാസർ, ഭാര്യ സഹോദരൻ റിനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. റിയാസ് നിരന്തരം ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതുസംബന്ധിച്ച് നാസറും റിനീഷും പലതവണ താക്കീത് നൽകിയിട്ടും റിയാസ് മർദ്ദനം തുടർന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
വാക്കുതർക്കത്തിനിടെ റിനീഷ് വെട്ടുക്കത്തികൊണ്ട് റിയാസിനെ വെട്ടുകയായിരുന്നു. റിനീഷിന്റെ വെട്ടേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

അടുത്ത ലേഖനം
Show comments