Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണം കഴിഞ്ഞാലോ കൗണ്‍സിലിങ് നടത്തിയാലോ മാറുമെന്ന് വീട്ടുകാര്‍ കരുതി; സ്വവര്‍ഗരതി ഒരു രോഗമാണെന്നാണ് തന്റെ വീട്ടുകാര്‍ വിചാരിച്ചിരുന്നതെന്ന് ഫാത്തിമ നൂറ

കല്യാണം കഴിഞ്ഞാലോ കൗണ്‍സിലിങ് നടത്തിയാലോ മാറുമെന്ന് വീട്ടുകാര്‍ കരുതി; സ്വവര്‍ഗരതി ഒരു രോഗമാണെന്നാണ് തന്റെ വീട്ടുകാര്‍ വിചാരിച്ചിരുന്നതെന്ന് ഫാത്തിമ നൂറ
, വ്യാഴം, 2 ജൂണ്‍ 2022 (11:42 IST)
ജീവിതത്തില്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് സ്വവര്‍ഗ പ്രണയിനികളായ ആദില നസ്‌റിനും ഫാത്തിമ നൂറയും. താനൊരു ലെസ്ബിയന്‍ ആണെന്ന് അറിയുന്നതിനു മുന്‍പ് തന്നെ വീട്ടില്‍ വിവാഹ ആലോചനകള്‍ വന്നു തുടങ്ങിയിരുന്നെന്ന് ഫാത്തിമ നൂറ പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ആലോചനകള്‍ വന്നിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം ഒഴിവാകുകയായിരുന്നെന്നും ഫാത്തിമ പറയുന്നു. 
 
ലെസ്ബിയന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും എന്നെ വേഗം കല്ല്യാണം കഴിപ്പിക്കാനാണ് വീട്ടുകാര്‍ നോക്കിയത്. കല്ല്യാണം കഴിച്ചാല്‍ ഇതൊക്കെ മാറുമെന്നായിരുന്നു അവരുടെ വിചാരം. കൗണ്‍സിലിങ് നടത്തിയാല്‍ എല്ലാം ശരിയാകുമെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഇതിനെ ഒരു രോഗമായാണ് തന്റെ വീട്ടുകാര്‍ കണ്ടിരുന്നതെന്നും ഫാത്തിമ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം നാലാം തരംഗത്തിലേക്കോ? തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു