Webdunia - Bharat's app for daily news and videos

Install App

ദുരിതം തീരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ 357 മരണം, ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം - കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

ദുരിതം തീരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ 357 മരണം, ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം - കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (20:04 IST)
പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 357പേര്‍ മരിച്ചു. ഇന്ന് മാത്രം 24പേരുടെ ജീവന്‍ നഷ്‌ടമായെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇരുപതിനായിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഉച്ചവരെയുള്ള കണക്കാണിത്.

ദുരിതാശ്വാസ ക്യാമ്പിലടക്കം വിവിധയിടങ്ങളില്‍ മരണം സംഭവിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാതെ ക്യാമ്പുകളില്‍ ആയിരങ്ങളാണ് കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണപ്പൊതികളും മരുന്നുകളും വിതരണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. ചെങ്ങന്നൂർ മേഖലയിലാണ് കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയുള്ളത്. എന്‍ഡിആര്‍എഫ് കേരളത്തില്‍ നടത്തുന്ന ഏറ്റവും വലിയ രക്ഷാ ദൌത്യമാണിത്.

22 ഹെലികോപ്‌ടറുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാർഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്. ഇന്ന് മാത്രം 900 എയർ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.

രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്ടറുകളിൽ കയറാൻ തയ്യാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭയം നിമിത്തമാണ് പലരും ഹെലികോപ്ടറുകളിൽ കയറാൻ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉൾക്കൊള്ളാവുന്ന ഹെലികോപ്ടറുമായി നാല് തവണ ദൗത്യങ്ങൾക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേർ മാത്രമാണ് കയറാൻ തയ്യാറായത്. കയറാൻ തയ്യാറാവുന്നവരെ പിന്തിരിപ്പിച്ചവരുമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വീണ്ടും മഴ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ശക്തമായ മഴ ഉണ്ടാവില്ലെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് കേരളത്തിലേക്ക് വീണ്ടും മഴ എത്താന്‍ കാരണമാകുന്നത്.

മഴ വീണ്ടും എത്തുമെന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, കാസർകോട് തുടങ്ങിയവ ഒഴികെ 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ മൂന്ന് ജില്ലകളിലൊഴിച്ചുള്ള ജില്ലകളില്‍ ഞായറാഴ്‌ച രാവിലെവരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments