Webdunia - Bharat's app for daily news and videos

Install App

യുദ്ധമൊഴിഞ്ഞ യുദ്ധക്കളമായി ചെങ്ങന്നൂർ; പ്രളയമേഖലയിൽ ഇനിയും 30,000 പേർ

നഷ്ടമായതൊക്കെ വീണ്ടെടുക്കാൻ സമയമെടുക്കും

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (07:52 IST)
കുത്തിയൊലിച്ച് വന്ന വെള്ളത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ നിലം പതിച്ച മരങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ... ചെങ്ങന്നൂരിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. നഷ്ടമായതൊക്കെ വീണ്ടെടുക്കാൻ സമയമെടുക്കും. എത്രയെന്ന് മാത്രം അറിയില്ല. 
 
പമ്പാനദിയുടെ സംഹാരതാണ്ഡവം ഏറ്റവുംകൂടുതൽ അനുഭവിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ ഇടനാടാണ്. അതുകഴിഞ്ഞാൽ പാണ്ടനാടും തിരുവൻവണ്ടൂരും വനവാതുക്കരയും അടക്കമുള്ള പ്രദേശങ്ങൾ. അതേസമയം, ചെങ്ങന്നൂരിൽ ഇനിയും 30,000 പേർ ഉണ്ടെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
 
എന്നാൽ, ഇവരാരും അപകട പ്രദേശങ്ങളിൽ അല്ലെന്നും പുറത്തേക്കു വരാൻ താൽപര്യം പ്രകടിപ്പിക്കാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെല്ലാം ഇന്നലെ എത്തിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളിൽ പതിനായിരത്തോളം ആളുകളാണ് ഇനി അവശേഷിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments