Webdunia - Bharat's app for daily news and videos

Install App

സഹകരണ സംഘത്തിന്റെ പേരിൽ മൂന്നു കോടി തട്ടിയ സ്ഥാപക പ്രസിഡന്റ് അറസ്റ്റിൽ

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:16 IST)
തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരിൽ മൂന്നു കോടിയോളം രൂപ തട്ടിയെടുത്ത സ്ഥാപക പ്രസിഡന്റ് പോലീസ് വലയിലായി. വള്ളക്കടവ് പുത്തൻപാലത്തിനടുത്ത് അനുഗ്രഹയിൽ മുരളി (61) ആണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
 
2013 ൽ നഗരത്തിലെ തകരപ്പറമ്പിലുള്ള ജില്ലാ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങിയാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. പൊതുജനത്തിൽ നിന്ന് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ വാങ്ങിയശേഷം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
 
ഇതിനൊപ്പം ജോലി വാഗ്ദാനം ചെയ്തും പലരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. ചിലരെയൊക്കെ മൂന്നു മുതൽ ആറു മാസം വരെ ജോലി നൽകിയ ശേഷം പിരിച്ചുവിടുകയും ചെയ്തു. തട്ടിപ്പ് പുറത്തുവന്നതോടെ സഹകരണ സംഘം ഭരണം അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി. എന്നാൽ ഈ കമ്മിറ്റിയുടെ കൺവീനറായും മുരളി തന്നെ സ്ഥാനം വഹിച്ചിരുന്നു. മുരളിയും സെക്രട്ടറിയും ചേർന്ന് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് അഞ്ചു മാസം കൊണ്ട് ഒന്നരക്കോടി രൂപ പിൻവലിക്കുകയും ചെയ്തു. ഇത് എല്ലാവരും ചേർന്ന് വീതിച്ചെടുത്തു എന്നാണ് സൂചന.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

അടുത്ത ലേഖനം
Show comments