Webdunia - Bharat's app for daily news and videos

Install App

കാമുകനെ തേടി എറണാകുളത്തുനിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാസര്‍കോട്ടെത്തി; ഒടുവിൽ സംഭവിച്ചത്

ശനിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടി കാസർഗോട് റെയിവേ സ്റ്റേഷനിൽ എത്തുന്നത്.

Webdunia
ചൊവ്വ, 30 ജൂലൈ 2019 (09:03 IST)
കാമുകനെ കാണാനായി എറണാകുളത്ത് നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാസർകോടെത്തി. എറണാകുളത്ത് പഴക്കടയിൽ ജോലിക്കെത്തിയ യുവാവുമായി പെൺകുട്ടി പരിചയത്തിലാവുകയായിരുന്നു. അതിനിടെ നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി കാസർഗോടേക്ക് യാത്ര തിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടി കാസർഗോട് റെയിവേ സ്റ്റേഷനിൽ എത്തുന്നത്.
 
റെയിവേ സ്റ്റേഷനിലേത്തിയ പെൺകുട്ടി സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലേത്തി ഡ്രൈവറോട് സ്ഥലവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.പെൺകുട്ടിയുടെ സംസാരത്തിൽ പന്തികേട് തോന്നിയ ഓട്ടോഡ്രൈവര്‍ കുട്ടിയില്‍ നിന്നും എല്ലാ കാര്യങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച്‌ മനസിലാക്കിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
 
തുടർന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറുകയും പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments