Webdunia - Bharat's app for daily news and videos

Install App

ലോക്ഡൗണിൽ മാത്രം സ്വർണക്കടത്ത് പ്ലാൻ ചെയ്തത് 15 തവണ, പക്ഷേ രണ്ടാമത്തെ പാഴ്സൽ വന്നപ്പോൾ ആരോ ഒറ്റി

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (07:47 IST)
തിരുവനന്തപുരം: കൊവിഡ് ലോക്ഡൗൺ കാലത്ത് നയതന്ത്ര പാഴ്സലിന്റെ മറവിൽ സ്വർണം കടത്താൻ പദ്ധതിയിട്ടത് 15 തവണ. ഇതിനായുള്ള ആസുത്രണങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നു. സ്വർണത്തിനായി കൂടുതൽ ആളുകളെ കണ്ണിചേർത്ത് വൻ തോതിൽ പണം സമാഹരിച്ച് ദുബായിൽ എത്തിയ്ക്കുകയും ചെയ്തു. എന്നാൽ ലോക്‌ഡൗണിൽ രണ്ടാമത്തെ പാഴ്സൽ തിരുവനന്തപുരത്ത് എത്തിയതോടെ ആരോ ഒറ്റുകയായിരുന്നു എന്ന് ഫൈസൽ ഫരീദ് മൊഴി നൽകിയതായാണ് വിവരം.
 
കൂടുതൽ പേരെ പങ്കാളികളാക്കിയതാണ് വിവരങ്ങൾ ചോരാൻ കാരണമായത് എന്ന് ചില പ്രതികൾ മൊഴി നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്. അവസാനം രണ്ട് തവണ അയച്ച പാഴ്സൽ മാത്രമാണ് തന്റെ പേരിൽ അയച്ചത് എന്നാണ് ഫൈസൽ ഫരീദ് മൊഴി നൽകിയിരിയ്കുന്നത്. കെ ടി റമീസ്, റബിൻസ് ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ലോക്‌ഡൗണിന് മുൻപ് 19 തവണ സ്വർണം കടത്തിയതിന്റെ തെളിവുകൾ അന്വേഷണ ഏജസികൾക്ക് ലഭിച്ചിട്ടുണ്ട്.
 
യുഎഇ പൗരൻമാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും ബംഗാൾ സ്വദേശിയായ മുഹമ്മദിന്റെ പേരിലും പ്രതികൽ നയതന്ത്ര പാനലിലൂടെ സ്വർണ കടത്തിയിട്ടുണ്ട്. ദാവൂദിന്റെ പേരിൽ 14 തവണയും, ഹാഷിമിന്റെ പേരിൽ ഒരു തവണയും, മുഹമ്മദിന്റെ പേരിൽ 4 തവണയും സ്വർണം കൊണ്ടുവന്നു. രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തിയിരുന്നുവെങ്കിലും തിരുവനന്തപുരം വഴി കടത്താനാണ് ദുബായിലെ സംഘം കൂടുതൽ താൽപര്യപ്പെട്ടിരുന്നത് എന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അടുത്ത ലേഖനം
Show comments