സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

അഭിറാം മനോഹർ
ചൊവ്വ, 6 മെയ് 2025 (18:26 IST)
എറണാകുളം: സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റിഉടെ നിര്‍ദ്ദേശം. എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
 
 പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ, വിജിലന്‍സ് കമ്മിറ്റി യോഗങ്ങളില്‍ പൊതുജന പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനും ഉദ്ദേശിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഈ തീരുമാനം സര്‍ക്കാര്‍ സേവനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുകയും പരാതി നിവാരണ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments