Webdunia - Bharat's app for daily news and videos

Install App

ഭാര്യക്ക് അവിഹിതമെന്ന് സംശയം; ആശുപത്രി വളപ്പിലിട്ട് ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2022 (15:25 IST)
ആശുപത്രി വളപ്പില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ പി.എന്‍.പാളയത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് വി.നാന്‍സി (32) ആണ് മരിച്ചത്. സംഭവത്തില്‍ നാന്‍സിയുടെ ഭര്‍ത്താവ് വിനോദിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. 
 
മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുകയാണ് വിനോദ്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിനോദും നാന്‍സിയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരുടെയും മക്കള്‍ വിനോദിനൊപ്പമാണ്. നാന്‍സിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിനോദ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 
 
തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയുടെ പുറത്ത് കാത്തുനിന്ന വിനോദ് ഭാര്യയുമായി വഴക്കിട്ടിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. എത്രയും പെട്ടന്ന് അവിടെ നിന്ന് പോകാന്‍ നാന്‍സി ആവശ്യപ്പെട്ടെങ്കിലും വിനോദ് തയ്യാറായില്ല. ഇതിനിടെ വിനോദ് കൈയില്‍ കരുതിയ കത്തിയെടുത്ത് നാന്‍സിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ നാന്‍സി മരിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിനോദിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments