Webdunia - Bharat's app for daily news and videos

Install App

അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തി: ഗർവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2020 (10:27 IST)
തിരുവനന്തപുരം: കേരള ഗവർണർ അരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർഷിച്ച് ഐപിഐ മുഖപത്രമായ ജനയുഗം. ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസിന്റെ അടക്കം ഒട്ടനവധി പാർട്ടികളുടെ ഇടനാഴികളിൽ അധികാര ഭിക്ഷയാചിച്ച് അലഞ്ഞിട്ടുള്ളയാളാണ് എന്നും. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിച്ചത് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനാണ് എന്നും ജനയുഗം വിമർശനം ഉന്നയിയ്ക്കുന്നു.
 
'ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച്, ഭരണഘടന വിരുദ്ധമായി നിയമസഭയിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും, അതിനെതിരെ പ്രതികരിയ്ക്കാനും ജനാധിപത്യ ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് അധികാരമുണ്ട്. ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേതമന്യേ നിയമസഭയിൽ പ്രമേയമായി അവതരിപ്പിയ്ക്കാനായിരുന്നു സർക്കാരിന്റെ ഉദ്ദേശം. ഇതിനായി ഡിസംബർ 23ന് ഒരു മണിക്കൂർ സഭ ചേരാനുള്ള അനുമതിയ്ക്കായി 21ന് ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു.
 
എന്നാൽ ഗവർണർ ഇത് അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിയ്ക്കാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിയ്ക്കുന്ന ആൾ പ്രവർത്തിയ്ക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശമനുസരിച്ചാണ്. മന്ത്രിസഭയോട് നിയമസഭാ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതുപോലെ പ്രത്യേക സാഹചര്യങ്ങളിൽ മത്രമാണ് ഗവർണർക്ക് വിവേചനാധികാരം പ്രയോഗിയ്ക്കാനാവുക. അത്തരം സാഹചര്യങ്ങൾ ഒന്നും കേരളത്തിൽ ഇല്ല എന്നിരിയ്ക്കെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലാത്ത മന്ത്രിസഭയുടെ ശുപാർശയ്ക്ക് അനുസരിച്ച് നിയമസഭ വിളിച്ചുചേർക്കുക എന്നതാണ് ഗവർണറുടെ ജോലി'     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments