'ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തത് തെളിവുകൾ നശിപ്പിച്ചു, ജെസ്‌ന നാട്ടിൽനിന്ന് അപ്രത്യക്ഷയായെന്നു വിശ്വസിക്കുന്നില്ല': അധ്യാപകൻ

ജെസ്‌ന നാട്ടിൽനിന്ന് അപ്രത്യക്ഷയായെന്നു വിശ്വസിക്കുന്നില്ല': അധ്യാപകൻ

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (10:09 IST)
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തിരുന്നതിനാലാണ് കേസ് നീളാൻ കാരണമെന്ന് ജെസ്‌ന പഠിച്ച കോളേജിലെ അദ്ധ്യാപകൻ. ആദ്യം മുതൽ കേസിന് പരിഗണന നൽകിയിരുന്നെങ്കിൽ തെളിവുകൾ നശിക്കില്ലായിരുന്നു. മനോരമ ന്യൂസിനോടാണ് അദ്ധ്യാപകൻ മെൻഡൽ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മാർച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. ഇതിനെത്തുടർന്ന് പൊലീസുകാർ ക്യാംപസിൽ വരുന്നത് ഏപ്രിൽ മൂന്നിനാണ്. ഇതിൽ നിന്ന് തന്നെ പൊലീസുകാർ ആദ്യഘട്ടത്തിൽ കേസിന് വേണ്ടത്ര ജാഗ്രത നൽകിയില്ലെന്നത് വ്യക്തമാണ്. ജെസ്‌നയും ആൺസുഹൃത്തും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതലായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ജെസ്‌ന പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിയാണ്. അത്തരത്തിലുള്ളൊരു കുട്ടി പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷയായെന്ന് എന്നത് വിശ്വസിക്കുന്നില്ല. ജെസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങൾ കേട്ടു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെൻഡൽ ജോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക; നിരുത്തരവാദമെന്ന് ചൈന

ഇന്ത്യ -അമേരിക്ക വ്യാപാരക്കാരാറില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്ത്; റഷ്യന്‍ എണ്ണയെക്കുറിച്ച് പരാമര്‍ശം ഇല്ല

ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്താല്‍ മതി

വിഎസിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കില്ല; പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് പരിക്ക്

അടുത്ത ലേഖനം
Show comments