'ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തത് തെളിവുകൾ നശിപ്പിച്ചു, ജെസ്‌ന നാട്ടിൽനിന്ന് അപ്രത്യക്ഷയായെന്നു വിശ്വസിക്കുന്നില്ല': അധ്യാപകൻ

ജെസ്‌ന നാട്ടിൽനിന്ന് അപ്രത്യക്ഷയായെന്നു വിശ്വസിക്കുന്നില്ല': അധ്യാപകൻ

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (10:09 IST)
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തിരുന്നതിനാലാണ് കേസ് നീളാൻ കാരണമെന്ന് ജെസ്‌ന പഠിച്ച കോളേജിലെ അദ്ധ്യാപകൻ. ആദ്യം മുതൽ കേസിന് പരിഗണന നൽകിയിരുന്നെങ്കിൽ തെളിവുകൾ നശിക്കില്ലായിരുന്നു. മനോരമ ന്യൂസിനോടാണ് അദ്ധ്യാപകൻ മെൻഡൽ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മാർച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. ഇതിനെത്തുടർന്ന് പൊലീസുകാർ ക്യാംപസിൽ വരുന്നത് ഏപ്രിൽ മൂന്നിനാണ്. ഇതിൽ നിന്ന് തന്നെ പൊലീസുകാർ ആദ്യഘട്ടത്തിൽ കേസിന് വേണ്ടത്ര ജാഗ്രത നൽകിയില്ലെന്നത് വ്യക്തമാണ്. ജെസ്‌നയും ആൺസുഹൃത്തും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതലായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ജെസ്‌ന പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിയാണ്. അത്തരത്തിലുള്ളൊരു കുട്ടി പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷയായെന്ന് എന്നത് വിശ്വസിക്കുന്നില്ല. ജെസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങൾ കേട്ടു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെൻഡൽ ജോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം

ചെന്നിത്തല ക്ലീൻ ബൗൾഡ് ! വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ ഹൈക്കമാൻഡിനോട്

Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരും രാജിവച്ചു

തീപിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഐസിയുവുകള്‍ അടച്ചിട്ടിരിക്കുന്നു

അടുത്ത ലേഖനം
Show comments