Webdunia - Bharat's app for daily news and videos

Install App

ജെസ്‌നയുടെ തിരോധാനം; ഇരുട്ടിൽതപ്പി പൊലീസ്, നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല

ജെസ്‌നയുടെ തിരോധാനം; നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല

Webdunia
വെള്ളി, 29 ജൂണ്‍ 2018 (14:44 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് നൂറ് ദിവസം. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്.
 
തിരോധാനത്തിന് പിന്നിൽ ജെസ്‌നയുടെ പിതാവാണെന്ന ആരോപണങ്ങളും ഇതിനിടയ്‌ക്ക് പ്രചരിച്ചിരുന്നു. ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടിയത് ജെസ്‌നയുടെ വീട്ടിൽ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്‌ത്രമായിരുന്നു. ഇതിന് പിന്നാലെ പിതാവിനെയും കുടുംബക്കാരെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു.
 
ജസ്ന ആരുടെയോ തടങ്കലിലാണെന്നാണ് കുടുംബക്കാർ ഇപ്പോഴും വിശ്വസിക്കുന്നത്. മകളുടെ തിരിച്ച് വരവ് കാത്ത് അച്ഛനും മറ്റ് കുടുംബാംഗങ്ങളും കഴിയുകയാണ്. ഇതിനിടയില്‍ ജസ്നയെ പലയിടങ്ങളിലായി കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

അടുത്ത ലേഖനം
Show comments