Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ അമ്മ പെൻക്യാമറ വാങ്ങിയതെന്തിന്? കടയുടമയുടെ മൊഴി പൊലീസിനെ കുഴയ്ക്കുന്നു

ജിഷ കൊലക്കേസിൽ അന്വേഷണം പുരോഗമിക്കവെ പൊലീസ് ജിഷയുടെ അമ്മ രജേശ്വരിയെ മനഃശാസ്‌ത്രജ്‌ഞന്റെ സാന്നിധ്യത്തിൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ജിഷയുടെ അമ്മയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ ഇപ്പോഴും കുഴയ്ക്കുകയാണ്.

ജിഷ
കൊച്ചി , ചൊവ്വ, 7 ജൂണ്‍ 2016 (11:29 IST)
ജിഷ കൊലക്കേസിൽ അന്വേഷണം പുരോഗമിക്കവെ പൊലീസ് ജിഷയുടെ അമ്മ രജേശ്വരിയെ മനഃശാസ്‌ത്രജ്‌ഞന്റെ സാന്നിധ്യത്തിൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ജിഷയുടെ അമ്മയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ ഇപ്പോഴും കുഴയ്ക്കുകയാണ്.
 
ജിഷയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത പെൻക്യാമറ വിശദ പരിശോധനയ്ക് അയച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പെൻക്യാമറ എന്തിനെന്ന കയുടമയുടെ ചോദ്യത്തിന് രാജേശ്വരി നൽകിയ മറുപടിയാണ് പൊലീസിനെ വട്ടം കറക്കുന്നത്. അതൊക്കെ വഴിയേ മനസ്സിലാകും, ടി വിയിലും മറ്റും കാണാം എന്നായിരുന്നു അമ്മ നൽകിയ മറുപടി. ഇതിനെക്കുറിച്ച് പൊലീസ് ചോദിച്ചെങ്കിലും രാജേശ്വരി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
 
അതേസമയം, കൊല്ലപ്പെടുന്ന അന്നേ ദിവസം രാവിലെ ജിഷ പുറത്ത് പോയിരുന്നതായി സ്വകാര്യ ബസ് ജീവനക്കാർ പൊലീസിന് മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ജിഷ സഞ്ചരിച്ചിരുന്നു എന്ന് കരുതുന്ന കോതമംഗലം റൂട്ടിലേക്കും വ്യാപിച്ചിരിക്കുകയാണ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജി പ്രഖ്യാപനമെന്നത് സലിംകുമാർ നടത്തിയ നാടകമായിരുന്നു, പൊതുജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഗണേഷ് കുമാർ