കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് അതൃപ്തി; പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം

കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് അതൃപ്തി; പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (08:15 IST)
കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി. അതുകൊണ്ടുതന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം സുധാകരന്‍ ഏറ്റെടുത്തേക്കില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്ന ഉടനെ വിശാല ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച്‌ കെ സുധാകരന്‍ അതൃപ്തി അറിയിച്ചു. 
 
സുധാകരന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതില്‍ അമര്‍ഷം ഉള്ള അണികളും സമൂഹ മാധ്യമങ്ങളില്‍ ഹൈക്കമാന്റിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. 
 
കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എം ഐ ഷാനവാസ് എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ടയിരുന്നത്. ഗ്രൂപ്പിനതീതമായ പിന്തുണയാണ് മുല്ലപ്പള്ളിയെ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അമരത്തേക്ക് പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.
 
അതേസമയം, കണ്ണൂരിലെ അടുത്ത അനുയായികളോട് പ്രതിഷേധത്തിന് ഒരുങ്ങി ഇരിക്കണം എന്ന് കെ സുധാകരന്‍ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
 
കെ പി സി സി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ മുരളീധരന്‍ തുടങ്ങിയവരെ പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍വ്വസമ്മതനായ നേതാവ് എന്ന പരിഗണനയാണ് ഒടുവില്‍ മുല്ലപ്പള്ളിയിലേക്ക് ഹൈക്കമാന്‍ഡിനെ നയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments