Webdunia - Bharat's app for daily news and videos

Install App

കെ.സുരേന്ദ്രന്റെ അപരന് ബിജെപി രണ്ട് ലക്ഷം രൂപ കൊടുത്തു; ജയിച്ചാല്‍ വീടും വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തു

Webdunia
ശനി, 5 ജൂണ്‍ 2021 (08:04 IST)
സി.കെ.ജാനുവിന്റെ പാര്‍ട്ടിക്ക് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വീണ്ടും വിവാദത്തില്‍. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപര സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് ബിജെപി രണ്ട് ലക്ഷം രൂപ നല്‍കി. സുന്ദര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് തനിക്ക് രണ്ട് ലക്ഷം രൂപയും സ്മാര്‍ട്‌ഫോണും നല്‍കിയതെന്ന് കെ.സുന്ദര പറഞ്ഞു. 
 
'15 ലക്ഷം രൂപ ചോദിച്ചു. എന്നാല്‍, രണ്ട് ലക്ഷം രൂപയും വാട്‌സാപ് ഉള്ള മൊബൈല്‍ ഫോണും നല്‍കി. പണം തന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. പണം നേരിട്ട് വീട്ടില്‍ കൊണ്ടുവന്നു തന്നു. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ ജയിക്കുകയാണെങ്കില്‍ വീടും കര്‍ണാടകയില്‍ വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തിരുന്നു,' കെ.സുന്ദര പറഞ്ഞു. ബി.എസ്.പി.സ്ഥാനാര്‍ഥിയായാണ് കെ.സുന്ദര മത്സരിക്കാന്‍ പത്രിക നല്‍കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments