Webdunia - Bharat's app for daily news and videos

Install App

കൊട്ടിയൂർ പീഡനക്കേസ്; ഫാദർ റോബിൻ വടക്കുംചേരി കുറ്റക്കാരൻ

Webdunia
ശനി, 16 ഫെബ്രുവരി 2019 (11:58 IST)
കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരൻ. തലശേരി പോക്സോ കോടതിയുടേതാണു വിധി. അതേസമയം, കേസിലെ മറ്റ് ആറു പ്രതികളെയും വെറുതെ വിട്ടു. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു.
 
ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോൺവെന്റിലെ  സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്,  വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരെയാണ് വിട്ടയച്ചത്. ഇവർക്കെതിരായ കേസ് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ആറ് പേരെയും കോടതി വെറുതേ വിട്ടത്. 
 
പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരായിരുന്നു പ്രതികൾ. കംപ്യൂട്ടർ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയിൽ വച്ചാണ് ഫാദർ റോബിൻ പീഡിപ്പിച്ചത്. 
 
പീഡനവിവരം പുറം‌ലോകം അറിഞ്ഞിരുന്നില്ല. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ വെച്ച് പെൺകുട്ടി പ്രസവിച്ചതോടെയാണ് വിവരം പുറത്തായത്. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. 2017 ഫെബ്രുവരിയിൽ ഫാദർ റോബിൻനെ കസ്റ്റഡിയിലെടുത്തു, പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ

നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala state budget 2025: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ ഉയര്‍ത്തി, നിലവിലുള്ള സ്ലാബുകളില്‍ 50ശതമാനത്തിന്റെ വര്‍ധനവ്

പിഎഫ്: 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments