ജനുവരി 1 മുതല്‍ കൂടുതല്‍ അഭിമാനിക്കാം, ഒരു കോഴിക്കോട് സ്വദേശിയാണ് എന്നതില്‍ !

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (21:15 IST)
ജനുവരി ഒന്നുമുതല്‍ കോഴിക്കോട് സമ്പൂര്‍ണ ശുചിത്വ ജില്ലയാകും. ‘ദി സീറോ വേസ്റ്റ്’ എന്ന പ്രൊജക്ടാണ് ഇതിനായി ജില്ലാ കലക്ടര്‍ യു വി ജോസും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പുതിയ മാലിന്യസംസ്കരണ പദ്ധതി ശുചിത്വ മിഷന്‍റെ നിരീക്ഷണത്തിലായിരിക്കും.
 
നശിപ്പിക്കാവുന്നതും അല്ലാത്തതുമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്ലാസ്റ്റിക്-ഗ്ലാസ്-ലെതര്‍ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാനും ഈ പദ്ധതി വഴി കഴിയും. മലിനജല - കക്കൂസ് മാലിന്യ ടീറ്റുമെന്‍റ് പ്ലാന്‍റുകളും ജില്ലയിലുടനീളം സ്ഥാപിക്കും.
 
മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സൌകര്യങ്ങള്‍ ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഉണ്ടായിരിക്കും. ഇറച്ചിക്കോഴി മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ലാന്‍റുകളും ജില്ലയില്‍ സ്ഥാപിക്കുന്നുണ്ട്.
 
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. ഓരോ പഞ്ചായത്തിലും മാലിന്യശേഖരണത്തിനായി 30 കുടുംബശ്രീ വര്‍ക്കേഴ്സിനെയും ചുമതലപ്പെടുത്തും. ഈ ജോലി ചെയ്യുന്നവര്‍ക്ക് വേതനം നല്‍കാനായി ഓരോ വീട്ടില്‍ നിന്നും 30 മുതല്‍ 40 രൂപ വരെ ഈടാക്കും.
 
ഏറ്റവും ഒടുവിലത്തെ ശുചിത്വ സര്‍വേയില്‍ കോഴിക്കോടിന്‍റെ റാങ്ക് 254 ആയിരുന്നു. കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു ജില്ലയ്ക്ക് ഇത്രയും മോശം റാങ്ക് കിട്ടുന്നത് ആദ്യമായിരുന്നു. ആ നാണക്കേട് മാറ്റാനാണ് ജില്ലാ ഭരണാധികാരികളുടെ കൊണ്ടുപിടിച്ച ശ്രമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments