Webdunia - Bharat's app for daily news and videos

Install App

കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ വകയില്ലാത്ത സ്ഥാപനം, പുതിയ നിയമനങ്ങൾ നടത്താനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികൾക്ക് ഇടിത്തിയായി സർക്കാർ തീരുമാനം

Webdunia
വെള്ളി, 29 ജൂണ്‍ 2018 (11:01 IST)
കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ പോലും വകയില്ലാത്ത സ്ഥാപനമാണെന്നും അതിനാൽ തന്നെ നിയമന നിരോധനം നീക്കാനാകില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിലവിൽ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാനാകില്ല. ഉദ്യോഗാർത്ഥിക്കൾ കോടതിയിൽ പോയാൽ നിയമപരമായി തന്നെ നേരിടുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
 
സർക്കാർ തീരുമാനത്തോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികളുടെ ജോലി എന്ന പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. കെ എസ് ആർ ടി സിയിൽ പുതിയ നിയമനം നടത്താനായി ബുദ്ധിമുട്ട് നേരിടുന്നതായി സർക്കാർ കഴിഞ്ഞ ദിവസം നിയമ സഭയിൽ തുറന്ന് സമ്മതിച്ചിരുന്നു.
 
സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കു ശരശരീയേക്കാൾ കൂടുതലാണ് കെ എസ് ആർ ടി സിയിലെ കണ്ടക്ടർമാരുടെ എണ്ണം. ഇതിനാലാണ് പുതിയ നിയമനങ്ങൾ നിർത്തിവച്ചിരിക്കുന്നത് എന്നും കണ്ടക്ടർമാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുമാണ് എസ് ശര്‍മ എംഎല്‍എടെ ചോദ്യത്തിനു മറുപടിയായി ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments