കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ വകയില്ലാത്ത സ്ഥാപനം, പുതിയ നിയമനങ്ങൾ നടത്താനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികൾക്ക് ഇടിത്തിയായി സർക്കാർ തീരുമാനം

Webdunia
വെള്ളി, 29 ജൂണ്‍ 2018 (11:01 IST)
കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ പോലും വകയില്ലാത്ത സ്ഥാപനമാണെന്നും അതിനാൽ തന്നെ നിയമന നിരോധനം നീക്കാനാകില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിലവിൽ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാനാകില്ല. ഉദ്യോഗാർത്ഥിക്കൾ കോടതിയിൽ പോയാൽ നിയമപരമായി തന്നെ നേരിടുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
 
സർക്കാർ തീരുമാനത്തോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികളുടെ ജോലി എന്ന പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. കെ എസ് ആർ ടി സിയിൽ പുതിയ നിയമനം നടത്താനായി ബുദ്ധിമുട്ട് നേരിടുന്നതായി സർക്കാർ കഴിഞ്ഞ ദിവസം നിയമ സഭയിൽ തുറന്ന് സമ്മതിച്ചിരുന്നു.
 
സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കു ശരശരീയേക്കാൾ കൂടുതലാണ് കെ എസ് ആർ ടി സിയിലെ കണ്ടക്ടർമാരുടെ എണ്ണം. ഇതിനാലാണ് പുതിയ നിയമനങ്ങൾ നിർത്തിവച്ചിരിക്കുന്നത് എന്നും കണ്ടക്ടർമാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുമാണ് എസ് ശര്‍മ എംഎല്‍എടെ ചോദ്യത്തിനു മറുപടിയായി ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments