വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആരോടും പറഞ്ഞിട്ടില്ല: നിലപാട് തിരുത്തി കുമ്മനം

Webdunia
ഞായര്‍, 22 സെപ്‌റ്റംബര്‍ 2019 (15:12 IST)
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മത്സരിക്കാൻ താനില്ല എന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ന് ചേരുന്ന കോർകമ്മറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് കൈക്കൊള്ളാനിരിക്കെയാണ് എതിർപ്പ് പ്രകടിപ്പിച്ച് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി തീരുമാനം എന്താണെങ്കിലും അഗീകരിക്കും എന്നായിരുന്നു സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് കുമ്മനത്തിന്റെ മുൻ നിലപാട്.
 
വട്ടിയൂർക്കവിൽ മത്സരിക്കാനില്ലെന്നും. മത്സരിക്കാൻ അഗ്രഹമുണ്ട് എന്ന് ആരോടു, പറഞ്ഞിട്ടില്ല എന്നുമാണ് കുമ്മനം കൊച്ചിയിൽ വ്യക്തമാക്കിയത്. വട്ടിയൂർക്കാവിൽ കുമ്മനം തന്നെ മത്സരിക്കണം എന്ന് പാർട്ടിയിൽനിന്നും ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മറ്റി യോഗത്തിൽ എട്ട് ജില്ല കമ്മറ്റി അംഗങ്ങൾ കുമ്മനം വട്ടിയൂർക്കവിൽ മത്സരിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. മണ്ഡലം കമ്മറ്റി യോഗത്തിൽ 28ൽ 27പേരും കുമ്മനത്തോടൊപ്പം തന്നെ നിന്നു. 
 
മണ്ഡലത്തിലേക്ക് ബിജെപി ജില്ല അധ്യക്ഷൻ എസ് സുരേഷിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട് എങ്കിലും കുമ്മനം മത്സരിക്കണം എന്ന പൊതുവികാരമാണ് പ്രാദേശിക ഘടകങ്ങളിൽ ആകെയുള്ളത്. കഴിഞ്ഞ തവണ 7622 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ ബിജെപി പരാജയപ്പെട്ടത്. കുമ്മനം വരുന്നതോടെ ജയസാധ്യത വർധിക്കും എന്നാണ് ബിജെപി കണക്കുകൂട്ടിയിരുന്നത്. എന്നാൽ മത്സരിക്കാനില്ല എന്ന് കുമ്മനം നിലപാട് വ്യക്തമാക്കിയതോടെ ബിജെപിയുടെ പ്രതീക്ഷകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments