Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗണ്‍ മേയ് 16 നു ശേഷവും തുടര്‍ന്നേക്കാം

Webdunia
ശനി, 8 മെയ് 2021 (11:57 IST)
കേരളത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേയ് 16 നു ശേഷവും തുടരാന്‍ സാധ്യത. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മേയ് എട്ട് മുതല്‍ 16 വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍. മേയ് 16 നു ശേഷവും ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. രോഗവ്യാപനതോത് പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. രോഗികളുടെ എണ്ണം ക്രമാതീതമായി താഴുന്നതുവരെ സമ്പൂര്‍ണ നിയന്ത്രണം വേണമെന്നാണ് നിലപാട്. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രമേ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകൂ. ഇതിനു ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മേയ് അവസാന വാരം വരെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ ഉയര്‍ച്ചയുണ്ടാകും. മേയ് അവസാനത്തോടെ മാത്രമേ രണ്ടാം കോവിഡ് തരംഗത്തിന്റെ കര്‍വ് താഴ്ന്നു തുടങ്ങൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലും കോവിഡ് കര്‍വ് താഴുക മേയ് അവസാനത്തോടെയായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments