മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൂന്നുപേരെ പൊലീസ് കസ്റ്റഡിലെടുത്തു

Webdunia
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (19:49 IST)
ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസം‌മുട്ടിച്ച് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖം പൊത്തിയടച്ചാണ് കൊലപാതകം നടത്തി എന്നാണ് അനുമാനം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നും പൊലീസ് കണ്ടെത്തി.
 
തിങ്കളാഴ്ച അർധരാത്രി മനോഹരൻ വീട്ടിലേക്ക് പോകുന്നതിനിടെ കാർ തടഞ്ഞു നിർത്തിയായിരുന്നു കൊലപാതകം. പെട്രോൾ പമ്പിലെ കളക്ഷൻ പണം താട്ടിയെടുക്കാനാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ആഭരണങ്ങളും, പേഴ്സും കളക്ഷൻ തുക അടങ്ങിയ ബാഗും കാണാതായിരുന്നു. മനോഹരനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാറുമായി രക്ഷപ്പെടുകയായിരുന്നു.
 
മനോഹരനെ കാണാതായതോടെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ മനോഹരൻ ഉറങ്ങുകയാണ് എന്നാണ് മറ്റൊരാൾ മകൾക്ക് ഫോണിൽ മറുപടി നൽകിയത്, മനോഹരൻ ഇടക്ക് പമ്പിൽ തന്നെ കിടക്കാറുണ്ട് എന്നതിനാൽ വീട്ടുകാർക്ക് അപ്പോൾ സംശയവും തോന്നിയില്ല. അടുത്ത ദിവസവും രാവിലെ മനോഹരനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നാതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മൃതദേഹം ഗുരുവായൂരിലെ മമ്മിയൂർ റോഡരികിൽ കണ്ടെത്തിയത്.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

ഹോർമുസിൽ പിഴച്ചു, യുഎഇയിൽ എണ്ണവിലയിൽ വൻ വർധനവ്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

അടുത്ത ലേഖനം
Show comments