Webdunia - Bharat's app for daily news and videos

Install App

മരട് ഫ്ലാറ്റ് ഇന്ന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ഒഴിയണം; വെള്ളവും വൈദ്യുതിയും ഇന്ന് വിച്ഛേദിക്കും; സാവകാശം നൽകാനാവില്ലെന്ന് നഗരസഭ

സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ താമസക്കാർ സമരപരിപാടികളിലേക്ക് കടന്നേക്കും.

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (09:40 IST)
മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി ഒഴിയണമെന്നാണ് ഉത്തരവ്. ഇന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് നഗരസഭയുടെ അറിയിപ്പ്. ഒഴിയാൻ സാവകാശം നൽകണമെന്ന താമസക്കാരുടെ ആവശ്യം പരിശോധിക്കാമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ താമസക്കാർ സമരപരിപാടികളിലേക്ക് കടന്നേക്കും.
 
ഫ്ലാറ്റ് ഒഴിപ്പിക്കുന്നവർക്ക് പകരം താമസസൗകര്യം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താമസക്കാർ പ്രതിഷേധിക്കുന്നത്. ബദൽ താമസ സൗകര്യം ലഭിക്കുമെന്നറിയിച്ച ഫ്ലാറ്റുകളിൽ ബന്ധപ്പെടുമ്പോൾ അവിടെ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് താമസക്കാർ പറയുന്നു.

കഴിഞ്ഞ ദിവസം സബ് കളക്ടർ സ്നേഹിൽകുമാർ സിങ്ങും മരട് നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും താമസക്കാരുമായി സംസാരിച്ചിരുന്നു. ഒഴിയാൻ 15 ദിവസം കൂടി അനുവദിക്കണമെന്നും അതുവരെ വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പകരം താമസസൗകര്യം ഒരുക്കണമെന്നും താമസക്കാർ അഭ്യർത്ഥിച്ചു. വിവരങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് സബ് കളക്ടർ അറിയിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments