Webdunia - Bharat's app for daily news and videos

Install App

ബസിടിച്ചു മരിച്ചയാളുടെ ആശ്രിതർക്ക് 7 കോടി നഷ്ടപരിഹാരം

എ കെ ജെ അയ്യര്‍
വ്യാഴം, 24 ഫെബ്രുവരി 2022 (11:53 IST)
കോഴിക്കോട്: വാഹനാപകടത്തിൽ പെട്ട് മരിച്ച പ്രവാസിയായ മലപ്പുറം മുന്നിയൂർ സ്വദേശി മൊയ്തീൻ ചോനാരിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി ഏഴു കോടി രൂപ നൽകാൻ ഉത്തരവായി. 2017 ജൂണിൽ നടന്ന സംഭവത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിൻസ് ട്രൈബ്യൂണൽ സാലിഹ് ആണ് ഉത്തരവിട്ടത്.

ജില്ലയിൽ ഇതുവരെയുണ്ടായ വാഹനാപകട നഷ്ടപരിഹാര ഹർജികളിൽ അനുവദിച്ച ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണിത്. അവധിയിൽ നാട്ടിലെത്തിയ മൊയ്തീൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ റോഡിൽ നിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. ഭാര്യ, മാതാപിതാക്കൾ, നാല് പെൺകുട്ടികൾ എന്നിവർ അടങ്ങുന്നവരുടെ ഏക ആശ്രയമായിരുന്നു മൊയ്‌തീൻ.

ഇദ്ദേഹം ഖത്തറിൽ ജോലി ചെയ്യവേ ലഭിച്ച ശമ്പളം, അനാഥമാക്കപ്പെട്ട കുടുംബത്തിലെ ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക വിധിച്ചത്. 2018 ൽ ഹർജി ഫയൽ ചെയ്തത് മുതലുള്ള നഷ്ട പരിഹാരതുകയ്ക്ക് എട്ടു ശതമാനം പലിശയും കോടതി വ്യവഹാര ചെലവും നൽകാനാണ് വിധി. നഷ്ടപരിഹാരം നൽകേണ്ടത് ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments